Skip to main content

Posts

Showing posts from May, 2013

സ്‌കൂള്‍ തുറക്കുകയാണ് വീണ്ടും

നമ്മുടെ കുട്ടികളെ ഏത് വിദ്യാഭ്യാസമാണ് രക്ഷപ്പെടുത്തുക ? ''ഞാനിതൊരിക്കലും നിന്നോട് പറയാറില്ലെങ്കിലും എന്റെ അമ്മേ... ഈ ഇരുട്ടിനെ ഞാന്‍ വല്ലാതെ ഭയപ്പെടുന്നു ആള്‍ക്കൂട്ടത്തിലെന്നെ ഒറ്റക്ക് വിട്ട് നീ പോയ്ക്കളയരുതേ എന്റെ അമ്മേ... തിരിച്ചു വീട്ടിലെത്താന്‍ തന്നെ എനിക്കു കഴിഞ്ഞില്ലെന്നുവരും ഒരു പക്ഷേ, ഞാന്‍ അത്രക്കൊരു ചീത്ത കുട്ടിയാണോ എന്റെ അമ്മേ...'' താരേ സമീന്‍ പര്‍(മണ്ണില്‍ തിളങ്ങുന്ന നക്ഷത്രങ്ങള്‍) എന്ന സിനിമയിലെ ഒരു ഗാനമാണിത്. ഡിസ്‌ലെക്‌സിയ എന്ന പഠനവൈകല്യം ബാധിച്ച എട്ടു വയസ്സുകാരന്‍ ഇഷാന്‍ അവസ്തിയുടെ ദയനീയമായ മാനസികാവസ്ഥയും വീട്ടില്‍ നിന്നും വിദ്യാലയത്തില്‍ നിന്നും ഈ കഥാപാത്രം തുടരെ നേരിടുന്ന ദുഃഖാനുഭവങ്ങളുമാണ് 2008ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ പ്രമേയം. ഇഷാനെ ബാധിച്ചിരിക്കുന്ന, അത്ര ഗൗരവതരമല്ലെങ്കിലും ശ്രദ്ധിക്കപ്പെടേണ്ട പഠന സംബന്ധിയായ വൈകല്യത്തെ തിരിച്ചറിയാന്‍ അധ്യാപകര്‍ക്കോ കൂട്ടുകാര്‍ക്കോ സ്വന്തം മാതാപിതാക്കള്‍ക്കു പോലുമോ കഴിയുന്നില്ല; അവരതിന് ശ്രമിക്കുന്നുമില്ല. വായിക്കാന്‍ ശ്രമിക്കുന്ന ഇഷാന് അക്ഷരങ്ങള്‍ തിളങ്ങി നൃത്തം ചെയ്യുന്നതുപോലെയാണ് തോന്നുന്നത്. പുറം ലോകത

വിരുന്ന്‌ പൂത്തകാലത്ത്‌ കടുത്ത വേനലായിരുന്നു എന്നിട്ടും മനസ്സില്‍ തോരാത്ത മഴയുണ്ടായിരുന്നു

വിരുന്ന്‌ പൂത്തകാലത്ത്‌ കടുത്ത വേനലായിരുന്നു  എന്നിട്ടും മനസ്സില്‍ തോരാത്ത മഴയുണ്ടായിരുന്നു അവധിക്കാലം വരുന്നത്‌ എന്നും വലിയ ഊറ്റമായിരുന്നു. മുതിര്‍ന്നപ്പോഴുണ്ടായ വലിയ നഷ്‌ടങ്ങളിലൊന്ന്‌ അവധിക്കാലങ്ങളില്ലാതായി എന്നതാണ്‌. അവധിക്കാലത്തെ അര്‍മാദങ്ങള്‍ മനസ്സിലിപ്പോഴും ആലിപ്പഴമാണ്‌. കളിച്ച്‌ കളിച്ച്‌ മതിവരാത്ത അവധിക്കാലങ്ങള്‍. മുറ്റത്തും പറമ്പിലും റോട്ടിലും നിറയെ കുട്ടികളാവും. ആര്‍പ്പുവിളിച്ച്‌, കലക്കിമറിച്ച്‌…അവധിക്കാലങ്ങളിലാണല്ലോ വിരുന്നുകള്‍ പൂക്കുക. കടുത്ത വേനലിലും മനസ്സില്‍ നിലക്കാത്ത മഴ ചാറുന്നുണ്ടാവും അപ്പോള്‍. കുടുംബ വീടുകളിലേക്ക്‌ വിരുന്നു പോവും. കുടുംബവീടുകളില്‍ നിന്ന്‌ വിരുന്നു വരും. ഒന്നും രണ്ടും ദിവസമൊന്നുമല്ല, ആഴ്‌ചകളും മാസങ്ങളും നീണ്ടു നില്‍ക്കുന്ന വിരുന്നു പോക്കുകളും വരവുകളും. ഉമ്മയുടെ വീട്ടിലേക്കാണ്‌ വലിയ വിരുന്നുപോക്കുകള്‍. സ്‌കൂളടച്ച്‌ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ ഉമ്മ കുട്ടികളെയും കൂട്ടി സീയെന്നക്കോ മങ്കരക്കോ കാത്തുനില്‍ക്കും, പൊടിപാറുന്ന റോട്ടുവക്കത്ത്‌. രണ്ടു ബസ്സുകളേ അന്ന്‌ മാളിയേക്കലേക്ക്‌ ഉണ്ടായിരുന്നുള്ളു. അവിടെയാണ്‌ ഉമ്മയുടെ വീട്‌. മഴക്കാലത്ത്‌ ചെളിപിളിയ