Skip to main content

പ്രണയവും ജീവിതവും


പ്രണയത്തില്‍

അവളൊന്നു പെയ്‌തപ്പോള്‍

ഹൃദയം കുളിരണിഞ്ഞു.

ജീവിതത്തില്‍

അവളെത്ര പെയ്‌തിട്ടും

ഹൃദയം കത്തിയെരിയുന്നു.

Comments

  1. praNayam....
    jeevitham....
    !!!!!!!!!!!!!

    ReplyDelete
  2. പ്രണയ വിവാഹമായിരുന്നോ...

    ReplyDelete
  3. കാലമാടന്‍June 26, 2009 at 3:45 PM

    ഹായ് കൂയ് പൂയ് തന്നെ പശ്ട്...
    കവിതക്ക് ആ ഭംഗിയില്ല.
    ഹായ് കൂയ് പൂയ് ബാക്കി എന്നാണ്...

    ReplyDelete
  4. ഈ അവളുമാരുടെ ഒരു പരിണാമമേ..... കൊള്ളാം.

    ReplyDelete
  5. ഏയ്, അങ്ങനെയാവില്ല...

    ReplyDelete
  6. അതവളുടെ കുറ്റമല്ല....അവള്‍ പെയ്യുന്നില്ലെ പ്രണയത്തിലും ജീവിതത്തിലും ഒരുപോലെ ....പാവം ... അവള്‍

    ReplyDelete
  7. ഉം...തൊലിക്കെന്തൊ പറ്റിയിരിക്കുന്നു. അപ്പൊഴും ഇപ്പൊഴും ഒരു പോലെ പെയ്യുന്ന മഴയെ എന്തു പറയാന്‍...എനിക്കപ്പൊഴും ഇപ്പൊഴും കുളിരുന്നു അവള്‍ പെയ്യുമ്പോള്‍..


    ആശംസകള്‍

    ReplyDelete
  8. :-) കൊള്ളാം..!!!

    ReplyDelete
  9. വെഡ്ഡിംഗ് ലോക്ക് തുറന്നാണല്ലൊ കിടക്കുന്നത്? നിങ്ങൾ രക്ഷപെട്ടോ!

    ReplyDelete
  10. പ്രണയവും ജീവിതവും കൊള്ളാം

    ReplyDelete

Post a Comment

Popular posts from this blog

അങ്ങനെ ഒരു നോമ്പുകാലത്ത്‌

എ ട്ടുപത്തുകൊല്ലം മുമ്പൊരു നോമ്പുകാലം.അഞ്ചാമത്തെ നോമ്പ്‌. മഗ്‌രിബ്‌ നമസ്‌കരിച്ച്‌ ഫ്രാന്‍സിസ്‌ റോഡിലെ ഉമര്‍ മസ്‌ജിദില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കുശലാന്വേഷത്തിനെത്തിയ മനുഷ്യന്‍. ``ഇങ്ങട്ട്‌ ബരീന്നും.... ഞമ്മക്കിന്ന്‌ പൊരീല്‌ കൂടാം...'' അയാളെന്റെ കയ്യുംപിടിച്ചു നടന്നു. ``ഹോട്ടലീന്നാണോ എന്നും'' ``ങ്‌ഹാ...'' ``ഇങ്ങക്ക്‌ എന്നും പൊരീല്‌ പോരാല്ലോ... മഗ്‌രിബിനിവ്‌ടെ വന്നാമതി. ഞാന്‌ണ്ടാവും...'' നടക്കുമ്പോള്‍ ഹൃദയത്തില്‍ ആനന്ദം. സന്തോഷം. ദൈവത്തിന്‌ സ്‌തുതി. നന്നായൊന്നു ഭക്ഷണം കഴിച്ചിട്ട്‌ ദിവസങ്ങളായി. റമദാന്‍ തുടങ്ങുന്നതിനും മുമ്പേ എനിക്കു നോമ്പുകാലം. കയ്യില്‍ അഞ്ചുപൈസയില്ല. കുറ്റിച്ചിറ മദ്‌റസയിലാണു ജോലി. അവിടെയാണ്‌ താമസം. നാനൂറു രൂപയാണ്‌ മാസശമ്പളം. പകല്‍ പഠനം. കോഴിക്കോട്‌ യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍. ഭക്ഷണത്തിനു മുട്ടിയാല്‍ ഹോട്ടല്‍ തന്നെ ശരണം. കയ്യില്‍ പണമില്ലെങ്കില്‍..!? ചിത്രകലാ പഠനം, ഫീസ്‌, പഠനസാമഗ്രികള്‍, ഭക്ഷണം, അല്ലറചില്ലറ ചെലവുകള്‍... ഒക്കെ ഈ നാനൂറില്‍ നിന്നു കഴിയണം. മിക്ക ദിവസവും പട്ടിണി. അല്ലാഹു വെള്ളം സൃഷ്‌ടിച്ചില്ലായിരുന്...

കാന്തപുരത്തിന്റെ പള്ളിയും നബിയുടെ മുടിയും!

രാജ്യത്തെ ഏറ്റവും വലിയ പള്ളി കോഴിക്കോട്ട് നിര്‍മിക്കുന്നു പ്രവാചക തിരുകേശം ഇനി ഗ്രാന്‍റ് മോസ്‌കില്‍ തൃശ്ശൂര്‍: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ ആഭിമുഖ്യത്തിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്‍റ് മസ്ജിദ് നിര്‍മിക്കുന്നത്. കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോ-സാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്‍റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്‍റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

ബ്ലോഗെഴുത്തുകാരെക്കുറിച്ച് സന്തോഷ് ഏച്ചിക്കാനത്തിന് പറയാനുള്ളത്

ബ്ലോ ഗെഴുത്തിന്റെ കാലം വന്നതോടുകൂടി സര്‍ഗാത്മക സാഹിത്യം അതിന്റെ തൂലികത്തുമ്പില്‍ നിന്ന്‌ സാങ്കേതികമായ അര്‍ഥത്തില്‍ അവസാനിച്ചുപോയേക്കാം.  പുതിയ എഴുത്തുകാര്‍ പേനക്കു പകരം മൗസ്‌ ഉപയോഗിക്കുന്നു. സി. രാധാകൃഷ്‌ണനെപ്പോലുള്ള എഴുത്തുകാര്‍ വളരെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ സര്‍ഗാത്മക രചനകള്‍ രചിക്കാന്‍ വേണ്ടി ഇത്തരം മാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നു. സമയനഷ്‌ടം ഇല്ലാതാക്കാന്‍ സാങ്കേതികതകള്‍ എഴുത്തുകാരന്‌ വളരെ പ്രയോജനപ്പെടുന്നുണ്ട്‌.  പക്ഷെ, സൈബര്‍സ്‌പെയ്‌സിന്റെ വലയില്‍ കുടുങ്ങി അവസാനിക്കാന്‍ മാത്രം ദുര്‍ബലനായ ഒരു നിഷ്‌കളങ്ക മൃഗമല്ല സാഹിത്യം. ബ്ലോഗെഴുത്ത്‌ സര്‍ഗാത്മക സാഹിത്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്ന ഒരു ഘടകമായി മാറുമെന്ന്‌ ഞാന്‍ ഒരിക്കലും കരുതുന്നില്ല. ബ്ലോഗെഴുത്തുകാരില്‍ മിക്കവരും വാല്‍നക്ഷത്രം പോലെയാണ്‌. പെട്ടെന്ന്‌ കത്തിപ്പൊലിഞ്ഞുപോകാന്‍ മാത്രം ശേഷിയുള്ള ഒരു സര്‍ഗാത്മക വെളിച്ചം മാത്രമേ അവരുടെ എഴുത്തുകളില്‍ ഉള്ളൂ. എങ്കിലും നല്ല രചനകള്‍ ബ്ലോഗില്‍ വരാറുണ്ട്‌. പക്ഷെ എഴുത്തിനെ ആത്മാവുപോലെ കൊണ്ടുനടക്കാനുള്ള ഒരു ആര്‍ജവം ബ്ലോഗെഴുത്തുകാര്‍ കാണിക്കുന്നുണ്ടോ എന്നുള്ളത്‌ സംശയമാണ്‌. -പ്രശസ്...