Skip to main content

ഞാനാരാ മോന്‍!

 മുഖ്‌താര്‍ ഉദരം‌പൊയില്‍


മലപ്പുറം ജില്ലയില്‍ ചോക്കാട് പഞ്ചായത്തില്‍ ഉദരംപൊയിലില്‍ മുസ്ലിയാരകത്ത് അബ്ദുല്‍ ഗഫൂറിന്റെയും മാട്ടായി മൈമൂനയുടെയും മൂത്ത മകന്‍. 
കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്സില്‍ നിന്ന് ചിത്രകലയിലും പെയ്‌ന്റിംഗിലും പരിശീലനം.
കാളികാവ് കളര്‍ മാജിക് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ അധ്യാപകനായിരുന്നു.
ശലഭം മാസികയില്‍ എഡിറ്ററായും ശബാബ് വാരികയില്‍ പ്രൂഫ് റീഡറായും യുവത ബുക് ഹൗസിലും പുടവ മാസികയിലും വര്‍ത്തമാനം ദിനപത്രത്തിലും സബ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും കാര്‍ട്ടൂണുകളും പ്രസിദ്ധീകരിക്കാറുണ്ട്. 'ആനമയിലൊട്ടകം' എന്ന പേരില്‍ ഒരു കാര്‍ട്ടൂണ്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സഊദി അറേബ്യയില്‍ റിയാദ് ഖുര്‍ത്തുബ ഇന്റര്‍ നാഷനല്‍ സ്കൂളില്‍(മദാരിസു ഖുര്‍‌ത്തുബതുല്‍ അഹ്‌ലിയ)  ആര്‍ട്ടിസ്റ്റായിരുന്നു. ഇപ്പോള്‍ ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററാണ്.

നല്ല പാതി: എം പി ഹസനത്ത്. 
മക്കള്‍‍: നശ്‌വ മുഖ്‌താര്‍, നിശിന്‍ മുഖ്‌താര്‍, നിഹമുഖ്‌താര്‍.


ph: +91-9747275085
email: muktharuda@gmail.com
blog: www.muktharuda.co.cc
www.mukthararts.blogspot.com 
...............................................................................................................................................
ചില അനര്‍ഘനിമിഷങ്ങള്‍! 
(അഥവാ പുളിച്ചിത്തരം)
 
ന്‍‌ഡോസള്‍ഫാനെതിരെ ഒരൊപ്പ്! 
കാസര്‍കോട് ഒപ്പുമരച്ചോട്ടില്‍... (2011 ഏപ്രില്‍ 27)

...............................................................................................................................................
 കാളികാവ്(മലപ്പുറം) സാഹിതി കലാ സാഹിത്യ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ദ്വിദിന സാഹിത്യക്യാമ്പില്‍ ബ്ലോഗിംഗ് ശില്പശാലക്ക് നേതൃത്വം നല്‍കുന്നു. (13.02.2011)

...............................................................................................................................................
ലപ്പുറം ഉമ്മത്തൂര്‍ എ എം യു പി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ ശില്പശാലയില്‍ ക്ലാസെടുക്കുന്നു.(26.12.2010)




...............................................................................................................................................
ഹുറൈമലയിലെ ഒരു ഫാമിലേക്ക് അസീസിയയിലെ ദാറുല്‍ ഫുര്‍ഖാന്‍ സുഹൃത്തുക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം നടത്തിയ ഒരു യാത്രയില്‍ നിന്ന്... റിയാദില്‍ (സൗദിഅറേബ്യ) നിന്നും ഏകദേശം 80 കിലോമീറ്ററുണ്ട് ഹുറൈമല എന്ന സ്ഥലത്തേക്ക്.(13.8.2010)

സുഹൃത്തുക്കള്‍ക്കൊപ്പം ഫാമിനകത്ത്: ബഷീര്‍ ഒളവണ്ണ, റഹിം പന്നൂര്‍, റസാഖ് മദനി, ഞാന്‍, സാജിദ് കൊച്ചി.
ഫാമിനുള്ളിലെ പരമ്പരാഗത രീതിയില്‍ നിര്‍മിച്ച  വിശ്രമസ്ഥലത്തിനു മുമ്പില്‍ നിന്നും: ഷംസുദ്ദീന്‍ കണ്ണുര്‍, ബഷീര്‍ ഒളവണ്ണ, ഷബീര്‍, നസീഫ് യു അരീക്കോട്, ഞാന്‍, റസാഖ് മദനി
ഈന്തപനകള്‍ കണ്ട് നടക്കുമ്പോഴാണ് കുട്ടികള്‍  4 വീല്‍ ബൈക്കുകള്‍ കണ്ടത്. പിന്നെ കുട്ടികളുടെയും ഞങ്ങളുടെയും ആവേശം ബൈക്കിലേക്കായി... ഞാനും ബഷീര്‍ ഒളവണ്ണയും കുട്ടികളും..
ഒട്ടകത്തിനടുത്തൊരു ഒട്ടകജീവി. മുകളില്‍ റസാഖ് മദനി. ഞാന്‍ മുകളില്‍ കേറാനൊരുങ്ങിയതും വേണ്ട മോനേന്നും പറഞ്ഞ് ഒട്ടകം വേലിക്കുള്ളിലേക്ക് നീങ്ങി..
എന്നോട് ചോദിക്കേണ്ട! ഇവിടെ ക്വിസ്സ് മല്‍സരം നടക്കുന്നുണ്ട്.
ഇനി എന്റെ ഊഴം. ഒരു കുസൃതിക്കളിയുമായി സഹയാത്രക്കാരെ ബോറഡിപ്പിക്കുന്നു.
അല്പം വിശ്രമിച്ചിട്ടു തിരിച്ചു പോകാം.
...............................................................................................................................................
സീസിയ (സൗദി അറേബ്യ- റിയാദ്) ദാറുല്‍ ഫുര്‍ഖാന്‍ മദ്റസയില്‍, സഹവാസ ക്യാമ്പില്‍ കുട്ടികളോടൊപ്പം.(12.8.2010) 

...............................................................................................................................................
നൈസ ജാലിയാത്തില്‍ (സൗദി അറേബ്യ) നടന്ന മലയാളി സംഗമത്തില്‍ പ്രസംഗിച്ചതിന്റെ റിപ്പോര്‍ട്ട് മലയാളം ന്യൂസില്‍ വന്നപ്പോള്‍. ( 30.04.2010)

...............................................................................................................................................

റിയാദില്‍(സൗദിഅറേബ്യ) ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സംഘടിപ്പിച്ച 'ധാര്‍മികതയുടെ വീണ്ടെടുപ്പ് കുടുംബങ്ങളിലൂടെ' കാമ്പയിന്‍ ഉദ്ഘാടന പരിപാടിയില്‍ പ്രസംഗിക്കുന്നു. (19-02-2010)

...............................................................................................................................................
റിയാദില്‍(സൗദിഅറേബ്യ) ദാറുല്‍ ഫുര്‍ഖാന്‍ മദ്റസ(അസീസിയ)യിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ മദ്‌റസയുടെ ബ്ലോഗ് പ്രകാശനം ചെയ്തപ്പോള്‍ ബ്ലോഗിനെക്കുറിച്ച് സംസാരിക്കുന്നു. ( 27.03.2009)



Comments

  1. ഞാനൊരു സംഭവം തന്നെ!

    ReplyDelete
  2. ഇത്രയും ഭീകരനാണെന്ന് കണ്ടപ്പോള്‍ തോന്നിയില്ല കേട്ടോ..

    ReplyDelete

Post a Comment

Popular posts from this blog

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച...

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌....

പോ... പോ... ബൃര്‍ര്‍ര്‍...!

ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച്‌ സ്ഥലവും അതിലൊരു തറയും ഉപ്പക്ക്‌ സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്‍ത്ത്‌ വെച്ചിരുന്നു. പട്ടികയും കഴുക്കോലും ഉത്തരവുമൊക്കെയായി കുറച്ച്‌ മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പുരകെട്ടാനൊരുങ്ങി നില്‍ക്കുമ്പോഴാണ്‌ ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട്‌ മദ്‌റസയിലേക്ക്‌ മാറിയത്‌. അവിടെ അടുത്തു തന്നെ താമസിക്കാനൊരു പുരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്‌. മുമ്പ്‌ വാടകക്ക്‌ കൊടുത്തിരുന്നതാണ്‌. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്‌താദല്ലെ. വാടകയൊന്നും തരേണ്ടന്ന്‌ പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്‌. അടുത്ത പുരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്നാളൊരു പാവത്താനായിരുന്നു. പീക്കിരിചെക്കന്‍. ഞാനൊന്നു തോണ്ടിയാല്‍ മാനം മുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന്‍ കുഞ്ഞിമോന്‍ ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്‌. അവന്‍ കിള്ളക്കുട്ടിയാണ്‌. ...