Skip to main content

മന്ത്രത്തിലെ ഗുട്ടന്‍സ്



അനിയന് കൊടൂര പനി.


' ടാ.. ഇജ്ജാ മോല്യാരട്‌ത്ത് പോയി ഒരു നൂലൂതിക്കൊണ്ടുവാ...'
ചുരുട്ടിയ നോട്ടുകള്‍ രണ്ടുമൂന്നെണ്ണം എന്റെ കയ്യില്‍ തന്നിട്ട് ഉമ്മച്ചി പറഞ്ഞു.


ഞാന്‍ പള്ളിയിലേക്ക് പാഞ്ഞു.
മിനിഞ്ഞാന്ന് വല്യുമ്മാക്ക് 'പള്ളീലെരുത്തം' വന്നപ്പോഴും ഞാനാണ് മോല്യാരട്ത്ത് പോയി നൂലൂതിക്കൊണ്ടു വന്നത്. ഒരു ചെറിയ നൂല്‍ക്കഷ്ണത്തില്‍ മൂന്നാല് കെട്ടുകളിട്ട് എന്തൊക്കെയോ ചൊല്ലിപ്പറഞ്ഞ് തുപ്പല് തെറുപ്പിച്ചോണ്ട് മൂപ്പര് രണ്ട് മൂന്ന് ഊത്തൂതും.
' ന്നാ കൊണ്ടോയി കെട്ടിക്കൊട്. പുടിച്ച് വെച്ച മാതിരി ബെര്ത്തം അവ്ടെ നിക്കും. ഹാ.. '

ഞാന്‍ ഉമ്മച്ചി  തന്ന നോട്ടുകള്‍ നിവര്‍ത്തി നോക്കി. രണ്ട് പത്ത് രൂപാ നോട്ടുകളും ഒരഞ്ച് രൂപാ നോട്ടും.
മൊത്തം ഇരുപത്തഞ്ച് രൂപ.


ബാവാക്കാന്റെ മക്കാനീന്ന് *പൊറോട്ട 'പെയ്ന്റടിച്ച്' തിന്നാച്ചാല്‍ നാല് രൂപ വെച്ച്.. ആറ് നാല് ഇരുപത്തിനാല്.. ഹായ് കൂയ് പൂയ്!
ആറ് ദിവസം ഈരണ്ട് പൊറോട്ട വീതം തിന്നാലും ഒരു രൂപ ബാക്കി. ക്രാ.. ക്രീ.. ക്രൂ..!


ആ ഇരുപത്തഞ്ച് രൂപ ചുരുട്ടിക്കൂട്ടി പാന്റിന്റെ പോക്കറ്റില്‍ തിരുകി. പാന്റിന്റെ ബേക്കിലെ പോക്കറ്റില്‍ നിന്നും കിട്ടിയ ഇരുപത്തഞ്ച് പൈസക്ക് നാണികാക്കാന്റെ പീടികയില്‍ നിന്നും ഒരുണ്ട നൂല് വാങ്ങി.
ഒരു ചെറിയ കഷ്ണം മുറിച്ചെടുത്ത് മൂന്നാല് കെട്ടുകളിട്ട് 'സംക്രമി സിംക്രമി സുംക്രമി സൂ സീ ത്ഫൂ ' എന്ന് മന്ത്രിച്ച് എട്ട് പത്ത് ഊത്തും ഊതി ഉമ്മച്ചിയുടെ കയ്യില്‍ കൊണ്ടുപോയി കൊടുത്തു.


ഉമ്മച്ചി നൂല് അനിയന്റെ കയ്യില്‍ കെട്ടിക്കൊടുത്തു. നിമിഷങ്ങള്‍ക്കകം പനി പിടിച്ചു വെച്ചപോലെനിന്നു. ഞാനന്തം വിട്ടുപോയി. പടച്ചോനേ ഞമ്മക്കും കറാമത്തോ.. ഹല്ലോ ഹൂം!


മോല്യാരെക്കാളും ബല്യ മോല്യാര്!


'ടാ കണ്ടിലെ, മോല്യാരെ ഊത്തിന്റൊരു സക്തി. അതാണ് ഊത്ത്. ചുട്ട് കത്ത്ണ പനിയായിരുന്നു. ഇപ്പോ നോക്ക്, ഐസും കട്ടമ്മെ തൊട്ട മാതിരി.'
ഉമ്മച്ചി പറഞ്ഞു.
'സര്യാ.. മോല്യാരെ ഊത്ത് ഒരൊന്നൊന്നര ഊത്തന്നെ, ല്ലെമ്മാ..!'
ഞാനും പിന്താങ്ങി.


ബാക്കിയുള്ള നൂലുണ്ട ഞാനകത്ത് സൂക്ഷിച്ച് വെച്ചു. ഇനി എപ്പോഴാ ആവശ്യം വരാന്നറിയൂലല്ലോ..!
.
......................................................................................................
*കഥ നടക്കുന്നത് പത്തുപതിനഞ്ച് കൊല്ലം മുന്‍പാണ് (കഥ ഇന്നും വ്യത്യസ്തമല്ല).പെയ്ന്റടിച്ച പോറോട്ടയെന്ന് പറഞ്ഞാല്‍ ചുമ്മാ കറിയൊഴിച്ചു തരുന്നതെന്നര്‍ഥം. ഇപ്പോ, പെയ്ന്റടിയില്ല. സ്പെഷ്യല്‍ കറി വേറെ വാങ്ങണം. വിലയും കീശയിലൊതുങ്ങില്ല.
  • 2003 ഒക്ടോബര്‍ ലക്കം പുടവ മാസികയില്‍ പ്രസിദ്ധീകരിച്ചത്.

Comments

  1. നിക്കും ബേണം ഒരു 'ഊതി തുപ്പിയ 'നൂല് . എലെക്ഷനു വോട്ട് കിട്ടാനുള്ള സ്പെഷ്യല്‍ 'ഊത്ത്' വേണേ ......മെയിലില്‍ അയച്ചു തന്നാല്‍ വലിയ ഉപകാരം ...:)


    നന്നായി മുകതാര്‍ അന്യം നിന്ന് പോയ ,ചെറുപ്പത്തില്‍ ധാരാളമായി കണ്ടു പോന്ന 'നൂല് മന്ത്രത്തെ' വീണ്ടും ഒര്മിപ്പിച്ചതിനും അതിലെ പൊള്ളത്തരങ്ങള്‍ ഓര്‍ത്തു ചിരിക്കുവാന്‍ സാധിച്ചതിനും ....:)

    ReplyDelete
  2. വിശ്വാസം മരുന്നിന്റെ ഗുണം ചെയ്യും

    ReplyDelete
  3. കൊള്ളാം നല്ല പരിപാടി. പറഞ്ഞ പോലെ ഇതൊക്കെ നിന്ന് പോയിരിക്കുന്നു!!

    ReplyDelete
  4. അതുശരി , അപ്പോള്‍ ജീവിക്കാനുള്ള മാര്‍ഗം ആയി, ഞങ്ങളുടെ അവിടെ ഇതുനു പി സി എന്ന പറയാ. " പി ഫോര്‍ പൊറോട്ട സി ഫോര്‍ ചാര്‍"

    ReplyDelete
  5. പണ്ട് പഠിക്കുന്ന കാലത്ത് സാമ്പാറും പൊറോട്ടയുമായിരുന്നു ഏറ്റവും വലിയ കോമ്പിനേഷന്‍.. സാമ്പാറ് ഫ്രീയ്യാണേ..

    ReplyDelete
  6. ഇരുപതഞ്ച് കൊല്ലം മുന്‍പ് നിന്‍റെ നാട്ടില്‍ പൊറോട്ടക്ക് രണ്ട് രൂപ വില ഉണ്ടായിരുന്നോ ? ഒരു സംശയമാണ് കണക്ക് കൂട്ടല്‍ തെറ്റിയോ എന്നൊരു സംശയം ...

    സംഗതി നടന്നതാണെങ്കില്‍ സത്യായിരിക്കും അല്ലെ .. ഹായ് കൂയ് പൂയ്

    ------------------
    കഥ എഴുതുമ്പോള്‍ മറ്റുള്ളവര്‍ക്ക് വിശ്വാസം വരുന്ന രൂപത്തില്‍ എഴുതണ്ടെ ഇതൊക്കെ ചെറുപ്പത്തില്‍ ഞാനും ചെയ്ത കാര്യമാ നൂല് ഊതി കൊടുക്കുന്നത്
    വിശ്വാസം കൊണ്ട് മാറുന്നതായിരിക്കും . എന്ന് കരുതും ...
    ................................
    എന്നാലും നിന്‍റെ എഴുത്ത് കണ്ടപ്പോള്‍ ഞാനും ചിരിച്ചൂട്ടോ...

    ReplyDelete
  7. നന്നായിരിക്കുന്നു..

    ReplyDelete
  8. ഈ ഹംസാടെ ഒരു കാര്യമേ!...ഞാന്‍ ചോദികാന്‍ പോയ കാര്യം ഉടനേ അങ്ങു ചോദിച്ചു. എന്തൂട്ടാ മുക്താറേ! ഇരുപത്തഞ്ചു കൊല്ല്ത്തിനു മുമ്പു പൊറോട്ടാക്കു ഒരു രൂപാ അന്‍പതു പൈസാ വില. സംശയോന്ണ്ടെങ്കീ ബാ ന്റെ സ്വന്തം ഡയറി കാണിച്ചു തരാം..കുറ്റിപ്പുറത്തു ഒരു ചായക്കടയില്‍ കയറി ഞാനും എന്റെ കൂട്ടുകാരനും പത്തിരീം ഇറച്ചീം തിന്ന വിവരം കുറിച്ചിട്ടിട്ടുണ്ടു.അതില്‍ ചിലവു വിവരോം ഉണ്ടു. പത്തിരി വില ഒരു രൂപാ അന്‍പതു പൈസാ ...കട്ടായം. ദേ അതു കുറ്റിപ്പുറത്തു..ഇതു ന്റെ നാട്ടിലു എന്നൊന്നും പറഞ്ഞു കളയരുതു....അതു കൊണ്ടു പാഠം ഒന്നു...ഇന്നത്തെ വില വെച്ചു അന്നത്തെ പത്തിരി തിന്നരുതു.പാഠം രണ്ടു.അന്നത്തെ മുസലിയാര്‍ക്കു ഫീസ് 10 രൂപാ...സംശ്യോണ്ടെങ്കീ അതിനും കിതാബ് റേഡി..ന്നാലും ചങ്ങായീ കഥ കൊള്ളാം.

    ReplyDelete
  9. എല്ലാവര്‍ക്കും നന്ദി.
    വരവിനും വായനക്കും വാക്കുകള്‍ക്കും.


    @
    ഹംസ,
    sherriff kottarakara,

    അഭിപ്രായങ്ങള്‍ക്ക് നന്ദി.
    തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി.
    ശരിയാണ്, ഇരുപത്തഞ്ചല്ല, പതിനഞ്ച് കൊല്ലം മുന്‍പാണ്.
    എനിക്ക് പതിമൂന്ന് വയസ്സ് പ്രായമുള്ളപ്പോള്‍ , ഞാന്‍ ട്രൗസറൂരി പാന്റിട്ടു തുടങ്ങിയ കാലത്ത്.
    അടക്കാകുണ്ട് ക്രസന്റ് ഹൈസ്കൂളിനു മുന്‍പിലാണ് ഹവാക്കാന്റെ കെട്ടിമറച്ച മക്കാനി.
    ഇരുപത്തഞ്ച് കൊല്ലം മുന്‍പ് എന്ന് പറഞ്ചാല്‍ പൊട്ടത്തെറ്റാണ്, ഇരുപത്തഞ്ച് കൊല്ലം മുന്‍പ് എനിക്ക് മൂന്ന് വയസ്സാണ് പ്രായം. ഇപ്പൊ ഇരുപത്തെട്ട് .
    അതെ കണക്കുകളെല്ലാം രേഖപ്പെടുത്തിവെക്കുന്ന ശരീഫ്ക്കാ ഇങ്ങള് പറഞ്ഞതന്‍നെ നേര്.

    ReplyDelete
  10. മന്ത്രത്തിലെ ഗുട്ടന്‍സ്‌ കലക്കി, അപ്പൊ അന്നേതുടങ്ങി ഈ പരിപാടികള്‍ അല്ലെ ?! :)

    ReplyDelete
  11. അന്നേ ഉടായിപ്പ് കൈയ്യിലുണ്ടായിരുന്നല്ലേ..

    Click winterblogs if u like to,thanks

    ReplyDelete
  12. "ബാക്കിയുള്ള നൂലുണ്ട ഞാനകത്ത് സൂക്ഷിച്ച് വെച്ചു. ഇനി എപ്പോഴാ ആവശ്യം വരാന്നറിയൂലല്ലോ..!"

    മാഷേ ഇപ്പോളും സൂക്ഷിച്ചു വച്ചേക്കുവാണോ.....ഹ ഹ ഒരു ഒന്നൊന്നര ഊത്തായി പോയി ട്ടോ

    ReplyDelete
  13. നാട്ടില്‍ നിന്നുള്ള ഹായ് കൂയ് പൂയ് ഉഷാറാവുന്നല്ലോ.....

    ചെറിയ കഥയിലൂടെ ഒരു വലിയ കഥയില്ലായ്മ അവതരിപ്പിച്ചിരിക്കുന്നു.. ആശംസകള്‍

    ReplyDelete
  14. ഇങ്ങനെ ഊതി ഊതി ഒരു സംസ്ഥാനത്തിണ്റ്റെ മൊത്തം പനി മാറ്റുന്ന രീതിയില്‍ വരെ എത്തിയില്ലേ? അതാ ഊത്തിണ്റ്റെ ഒരു ശക്തി.

    ReplyDelete
  15. ഹായ്..പൂയ്..കൂയ്...
    ശൂ..ശൂ..ശൂ...
    ഊത്ത് തുടരട്ടെ!

    ReplyDelete
  16. സംക്രമി സിംക്രമി സുംക്രമി സൂ സീ ത്ഫൂ '..........പടച്ചോനേ ഞമ്മക്കും കറാമത്തോ.. ഹല്ലോ ഹൂം!
    മോല്യാരെക്കാളും ബല്യ മോല്യാര്!....
    ha ha kollam ഈ മുഖ്‌താറിയനിസം

    ReplyDelete
  17. ഒരോ വിശ്വാസങ്ങളും
    വിശ്വാസത്തിന്റെ മുതലെടുപ്പും..
    നാട് വിട്ടത് നന്നായി ല്ലേല്‍ ബല്യ മോല്യാരുടെ
    ബിസിനസ്സ് പൂട്ടിച്ചേനേം....

    ReplyDelete
  18. മുഖ് താർ ഏമാൻ നന്നായി എഴുതിയിരിക്കുന്നു കണ്ണു തട്ടാതിരിക്കാൻ അൽ‌പ്പം ഉണക്ക മുളകും കടുകും ഉപ്പും കൂടി അടുപ്പിലിടണം തീയിൽ ഇട്ട കടുക് പൊട്ടുകയാണെങ്കിൽ ഇനിയും എഴുതാൻ കഴിയും ഇല്ലെങ്കിൽ കണ്ണു തട്ടി എന്നുറപ്പിക്കാം..

    ReplyDelete
  19. ഇച്ചൊരു പള്ളേല്‍ ബരുത്തം..പഴയ നൂല് ബാക്കി റിയാദിലേക്ക് കൊണ്ടോന്നുക്ക്ണെങ്കില്‍ ഉമ്രക്കു വരുമ്പോള്‍ ഞാന്‍ വാങ്ങിക്കോളാം. അത് പറഞ്ഞപ്പളാ ഓര്‍ത്തത്‌, പരിശുദ്ധ ഹറമിന്റെ ചുറ്റുവട്ടത്ത് എവിടെയോ ഒരു മലയാളീ 'തങ്ങള്‍' ഉണ്ടത്രേ, മൂപ്പര്‍ക്കും നല്ല ഊത്താന്നാ കേട്ടത്..

    മുക്താരിനു ഒരു ബേപ്പൂര്‍ സുല്‍താന്‍ സ്റ്റൈല്‍ ഉണ്ടോന്നു തോന്നിപ്പോയി..ഇത്തരം കാര്യങ്ങളുടെ ബഷീറിയന്‍ ശൈലി ഓര്‍മയില്‍ വന്നു...ആശംസകള്‍ !

    ReplyDelete
  20. മുഖ്‌താര്‍ താങ്കള്‍ കൂലിയെഴുത്തിന്‌ വേണ്ടി കരിവാരിത്തേക്കുന്നത്‌, പരിഹസിക്കുന്നത്‌ ഇവിടെ മതപ്രബോധനം നടത്തിയ , നടത്തുന്ന ഒരു വിഭാഗത്തെ ഒന്നടങ്കമാണ്‌. വലിയ പരിഷ്‌ക്കരണ വാദികളായ പലരും ഇരുട്ടിന്റെ മറവില്‍ വന്ന്‌ നൂല്‍മന്ത്രിച്ച്‌ പോകുന്നത്‌ മുഖ്‌താറിയനിസത്തില്‍ എന്തേ കാണാതെപോയത്‌

    ReplyDelete
  21. You are Mother Cheater,
    Now cheating us

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. ,പണ്ട് സ്കൂളില്‍ രുദ്രാക്ഷ മഹാത്മ്യം കഥ വായിച്ചിരുന്നു, അത് ഓര്‍മ വന്നു

    ReplyDelete
  24. ശരിയാ.കാലം കുറേ മാറി...ഇപ്പോള്‍ മുജാഹിദ് പോലും മന്ത്രത്തിന്റെ ശക്തി മനസ്സിലാക്കി..ജിന്നിനെ കൂട്ട് പിടിച്ചു ഇപ്പോള്‍ അവരും മന്ത്രം തുടങ്ങി...ഹ ഹ ഹ ...ഈ മന്ത്രത്തിന്റെ ഒരു പവര്‍ .....ഊതലും കെട്ടലും അന്ന് പഠിച്ചത് കൊണ്ട് മുഖ്തരിനും ഇപ്പോള്‍ പയറ്റാന്‍ കഴിയുന്നുണ്ടാകും ................

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.