Skip to main content

മദ്‌റസാ വിദ്യാഭ്യാസം: ഒരു സമീപനരേഖ



ല്ലാ
മുസ്ലിം സംഘടനകളും മദ്രസകള്‍ വ്യവസ്ഥാപിതമായിത്തന്നെ നടത്തുന്നുണ്ട്. മദ്‌റസയില്‍പോവാത്ത ഒരു മുസ്ലിം കുട്ടിയും ഉണ്ടാവില്ല. പക്ഷെ അതിന്റെ ഗുണം സമൂഹത്തില്‍ കാണുന്നില്ലെന്ന്മാത്രമല്ല, അക്രമ-അധാര്‍മിക ജീവിതം മുസ്ലിം യുവാക്കളില്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച്കൂടുതലുമാണ്. കുറ്റക്യത്യങ്ങളില്‍ മുസ്ലിം സാന്നിധ്യം ഭീകരമായിത്തീരുന്നുവെന്ന് ഓരോ ദിവസവുംമാധ്യമങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു...
ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ദുരവസ്ഥക്ക് കാരണമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ചിരിക്കും.. പിന്നെ മദ്റസകള്‍ എന്താണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും നിങ്ങള്‍ചോദിച്ചേക്കാം... അതു തന്നെയാണ് എന്റെയും ചോദ്യം...
ചോദ്യത്തിന് ഉത്തരം കിട്ടാന്‍ നമ്മുടെ നാട്ടിലെ മദ്രസാപാഠപുസ്തകങ്ങള്‍ പരിശോധിച്ചാല്‍ മതി.
ലൊകത്തുണ്ടായ മാറ്റങ്ങളോ പുരോഗതിയൊ വിദ്യാഭ്യാസ ബോര്‍ഡുകളൊന്നും അറിഞ്ഞിട്ടില്ല. വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള പുതിയ ചിന്തകളോ കാഴ്ച്ചപ്പാടുകളൊ ഇടപെടലുകളൊ സാധുക്കള്‍ അറിഞ്ഞിട്ടേയില്ല...
വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്കൊന്നും കുറ്റമറ്റ ഒരു വിദ്യാഭ്യാസ സമീപനരേഖ പോലുമില്ല. സമീപനരേഖയോ അതെന്താ സാധനമെന്നാണ് ചിലര്‍ ചോദിക്കുന്നത്..
മത-മദ്‌റസാ വിദ്യാഭ്യസ രംഗത്തെ ദുരവസ്ഥ തിരിച്ചറിയുകയും കാര്യക്ഷമവും ഫലപ്രദവുമായിമദ്റസാ വിദ്യാഭ്യാസത്തെ മാറ്റിപ്പണിയാനും വേണ്ടി രൂപമെടുത്ത കൂട്ടായ്മയാണ് സി ആര്‍ . കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസബോര്‍ഡിന്റെ പാഠപുസ്തകങ്ങള്‍മദ്റസാവിദ്യാഭ്യസം അര്‍ഥവത്താക്കിത്തീര്‍ക്കുമെന്ന്അനുഭവങ്ങള്‍ പ്രതീക്ഷ നല്‍കുന്നു...
ആദ്യമായി കുറ്റമറ്റ ഒരു വിദ്യാഭ്യാസ സമീപനരേഖ തയ്യാറാക്കിയ മതവിദ്യാഭ്യാസ ബോര്‍ഡും സി ആര്‍ ആണ്. സി ആറിന്റെ വിദ്യാഭ്യാസ സമീപനരേഖ അവലംബിച്ച് തയ്യാറാക്കിയപ്രസന്റേഷന്റെ പി ഡി എഫ് ഫയലാണ് താഴെ...


matha vidyaabhyaasam.


vew mode- scroll ആക്കി മൗസ് മുകളില്‍ വെച്ച് scroll ചെയ്താല്‍ പി ഡി എഫ് ഫയലിന്റെ മുഴുവന്‍ പേജും കാണാം... ഫയലില്‍ ആകെ 65 പേജുകളുണ്ട്.

Comments

  1. ഉം ഇപ്പൊ നടന്നത് തന്നെ ഇതൊക്കെ വായിച്ചാല്‍ നമ്മുടെ മുസ്ലിയാക്കന്മാര്‍ക്ക് മനസ്സിലാവുമോ എന്നിട്ടല്ലേ കുട്ടികളെ പഠിപ്പിക്കുന്നത്‌ .

    മുസ്ലിംകളുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയുടെ ഒരു മുഖ്യ കാരണം ഈ മദ്രസ്സകളാണ് .മുസ്ലിം കുട്ടികളുടെ പഠനഭാരം കുറച്ചൊന്നുമല്ല,എന്തെങ്കിലും ഒരു ഉപകാരം
    ഉണ്ടായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു !

    പലരും ഹൈസ്കൂള്‍ വരെ ഒരു വിധം തള്ളി നീക്കി വേഗം ഗള്‍ഫിലേക്ക് ഓടുന്നത് ബാല്ല്യകാലം
    തന്നെ പഠനം അസഹനീയമാകുന്നത് കൊണ്ടാണ്
    ഇപ്പോള്‍ പല മദ്രസ്സകളും പ്ലസ്‌ ടു വരെയുണ്ട് ഇനി എന്നാണാവോ
    ഡിഗ്രിയും മറ്റും തുടങ്ങുന്നത് കുട്ടികളെ പഠിക്കാന്‍ സമ്മതിക്കില്ല എന്ന വാശിയിലാണ് മുസ്ലിയാക്ക്ന്മാര്‍ .
    എല്ലാം ഇങ്ങനെ ഒന്നിച്ചു അണ്ണാക്കില്‍ തിരുകാതെ അല്പാല്പമായി കൊടുക്കാനുള്ള വല്ല പദ്ധതികളും തയ്യാറാക്കു സുഹൃത്തേ .

    ReplyDelete
  2. @Anonymous,
    "മുസ്ലിംകളുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയുടെ ഒരു മുഖ്യ കാരണം ഈ മദ്രസ്സകളാണ് ."
    എന്ന വാദത്തോട് ഞാന്‍ വിയോജിക്കുന്നു.. നിങ്ങള്‍ കരുതും പോലെ മദ്‌റസകളില്‍ അത്ര വലിയ കാര്യങ്ങളൊന്നും നടക്കുന്നില്ല. ക്രിയാത്മകമായ സമീപനത്തിന്റെ കമ്മിയുണ്ട്. മദ്‌റസകളുടെ സമയമാണ് ചിലയിടത്ത് പ്രശ്നമാവുന്നത്. ഭൗതിക പഠനത്തിന് തടസ്സമാവാത്ത വിധം സമയ പുനക്രമീകരണം പലയിടത്തും ആവശ്യമാണ്. എന്ത് പഠിപ്പിക്കണം എങ്ങനെ പഠിപ്പിക്കണം എന്നതിനെക്കുറിച്ച് വല്ല്യ ധാരണയൊന്നും 90% മദ്റസാധ്യാപകര്‍ക്കുമില്ല.. ഈ കുറവുകള്‍ നികത്തി മതപഠനത്തിന്റെ ഭാരം കുറക്കുകയും ഗുണം കൂട്ടുകയുമാണ് സി ഐ ഇ ആര്‍ ചെയ്യാന്‍ ശ്രമിക്കുന്നത്...
    "എല്ലാം ഇങ്ങനെ ഒന്നിച്ചു അണ്ണാക്കില്‍ തിരുകാതെ അല്പാല്പമായി കൊടുക്കാനുള്ള വല്ല പദ്ധതികളും തയ്യാറാക്കു സുഹൃത്തേ ."
    അതെ അതിനുള്ള ശ്രമമാണ് സി ഐ ഇ ആര്‍ നടത്തിക്കൊണ്ടിരിക്കുന്നത്... സി ഐ ഇ ആര്‍ പാഠപുസ്തകങ്ങളും അധ്യാപക സഹായികളും പരിശോധിച്ചാല്‍ താങ്ങളുടെ ആശങ്ക മാറുമെന്ന് തോന്നുന്നു... സി ഐ ഇ ആര്‍ സിലബസനുസരിച്ച് നടത്തുന്ന ഒരു മദ്‌റസ സന്ദര്‍‌ശിച്ചാലും മതി.


    കുമാരന്‍ | kumaran,Prinsad,
    നന്ദി..
    ഇവിടെ വന്നതിനും കമന്റിയതിനും...

    ReplyDelete
  3. തീർച്ചയായും മദ്രസ്സ വിദ്യാഭ്യാസ പരിഷ്കരണം അനിവാര്ര്യമായ ഒരു കാല ഘട്ടമാണ് ഇത്...മത സൌഹാർദ്ദത്തിന്റെയും മുസ്ലീം മതം ചെയ്യേണ്ട നന്മകളേയും ..ഒരു പൌരൻ എന്ന നിലയിലുള്ള കടമകളൂം വിദ്യാർത്ഥിയെ
    പഠിപ്പിക്കേണ്ടത് അത്യാവശ്യം തന്നെ

    ReplyDelete
  4. നന്ദി,
    bijue kottila...

    ഇവിടെ വന്നതിനും
    അര്‍ഥവത്തായ അഭിപ്രായം കുറിച്ചതിനും..

    ReplyDelete
  5. പലരും വിട്ടുപോകുന്ന കാര്യങ്ങൾ നന്നായി അവതരിപ്പിചു.. വളരെ നന്നയിരിക്കുന്നു.. പ്രതെയ്കിചും സ്ലൈഡുകൽ..

    ReplyDelete

Post a Comment

Popular posts from this blog

അങ്ങനെ ഒരു നോമ്പുകാലത്ത്‌

എ ട്ടുപത്തുകൊല്ലം മുമ്പൊരു നോമ്പുകാലം.അഞ്ചാമത്തെ നോമ്പ്‌. മഗ്‌രിബ്‌ നമസ്‌കരിച്ച്‌ ഫ്രാന്‍സിസ്‌ റോഡിലെ ഉമര്‍ മസ്‌ജിദില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കുശലാന്വേഷത്തിനെത്തിയ മനുഷ്യന്‍. ``ഇങ്ങട്ട്‌ ബരീന്നും.... ഞമ്മക്കിന്ന്‌ പൊരീല്‌ കൂടാം...'' അയാളെന്റെ കയ്യുംപിടിച്ചു നടന്നു. ``ഹോട്ടലീന്നാണോ എന്നും'' ``ങ്‌ഹാ...'' ``ഇങ്ങക്ക്‌ എന്നും പൊരീല്‌ പോരാല്ലോ... മഗ്‌രിബിനിവ്‌ടെ വന്നാമതി. ഞാന്‌ണ്ടാവും...'' നടക്കുമ്പോള്‍ ഹൃദയത്തില്‍ ആനന്ദം. സന്തോഷം. ദൈവത്തിന്‌ സ്‌തുതി. നന്നായൊന്നു ഭക്ഷണം കഴിച്ചിട്ട്‌ ദിവസങ്ങളായി. റമദാന്‍ തുടങ്ങുന്നതിനും മുമ്പേ എനിക്കു നോമ്പുകാലം. കയ്യില്‍ അഞ്ചുപൈസയില്ല. കുറ്റിച്ചിറ മദ്‌റസയിലാണു ജോലി. അവിടെയാണ്‌ താമസം. നാനൂറു രൂപയാണ്‌ മാസശമ്പളം. പകല്‍ പഠനം. കോഴിക്കോട്‌ യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍. ഭക്ഷണത്തിനു മുട്ടിയാല്‍ ഹോട്ടല്‍ തന്നെ ശരണം. കയ്യില്‍ പണമില്ലെങ്കില്‍..!? ചിത്രകലാ പഠനം, ഫീസ്‌, പഠനസാമഗ്രികള്‍, ഭക്ഷണം, അല്ലറചില്ലറ ചെലവുകള്‍... ഒക്കെ ഈ നാനൂറില്‍ നിന്നു കഴിയണം. മിക്ക ദിവസവും പട്ടിണി. അല്ലാഹു വെള്ളം സൃഷ്‌ടിച്ചില്ലായിരുന്...

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച...

പോ... പോ... ബൃര്‍ര്‍ര്‍...!

ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച്‌ സ്ഥലവും അതിലൊരു തറയും ഉപ്പക്ക്‌ സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്‍ത്ത്‌ വെച്ചിരുന്നു. പട്ടികയും കഴുക്കോലും ഉത്തരവുമൊക്കെയായി കുറച്ച്‌ മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പുരകെട്ടാനൊരുങ്ങി നില്‍ക്കുമ്പോഴാണ്‌ ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട്‌ മദ്‌റസയിലേക്ക്‌ മാറിയത്‌. അവിടെ അടുത്തു തന്നെ താമസിക്കാനൊരു പുരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്‌. മുമ്പ്‌ വാടകക്ക്‌ കൊടുത്തിരുന്നതാണ്‌. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്‌താദല്ലെ. വാടകയൊന്നും തരേണ്ടന്ന്‌ പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്‌. അടുത്ത പുരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്നാളൊരു പാവത്താനായിരുന്നു. പീക്കിരിചെക്കന്‍. ഞാനൊന്നു തോണ്ടിയാല്‍ മാനം മുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന്‍ കുഞ്ഞിമോന്‍ ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്‌. അവന്‍ കിള്ളക്കുട്ടിയാണ്‌. ...