Skip to main content

മദ്‌റസാ വിദ്യാഭ്യാസം: ഒരു സമീപനരേഖ



ല്ലാ
മുസ്ലിം സംഘടനകളും മദ്രസകള്‍ വ്യവസ്ഥാപിതമായിത്തന്നെ നടത്തുന്നുണ്ട്. മദ്‌റസയില്‍പോവാത്ത ഒരു മുസ്ലിം കുട്ടിയും ഉണ്ടാവില്ല. പക്ഷെ അതിന്റെ ഗുണം സമൂഹത്തില്‍ കാണുന്നില്ലെന്ന്മാത്രമല്ല, അക്രമ-അധാര്‍മിക ജീവിതം മുസ്ലിം യുവാക്കളില്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച്കൂടുതലുമാണ്. കുറ്റക്യത്യങ്ങളില്‍ മുസ്ലിം സാന്നിധ്യം ഭീകരമായിത്തീരുന്നുവെന്ന് ഓരോ ദിവസവുംമാധ്യമങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു...
ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ദുരവസ്ഥക്ക് കാരണമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ചിരിക്കും.. പിന്നെ മദ്റസകള്‍ എന്താണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും നിങ്ങള്‍ചോദിച്ചേക്കാം... അതു തന്നെയാണ് എന്റെയും ചോദ്യം...
ചോദ്യത്തിന് ഉത്തരം കിട്ടാന്‍ നമ്മുടെ നാട്ടിലെ മദ്രസാപാഠപുസ്തകങ്ങള്‍ പരിശോധിച്ചാല്‍ മതി.
ലൊകത്തുണ്ടായ മാറ്റങ്ങളോ പുരോഗതിയൊ വിദ്യാഭ്യാസ ബോര്‍ഡുകളൊന്നും അറിഞ്ഞിട്ടില്ല. വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള പുതിയ ചിന്തകളോ കാഴ്ച്ചപ്പാടുകളൊ ഇടപെടലുകളൊ സാധുക്കള്‍ അറിഞ്ഞിട്ടേയില്ല...
വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്കൊന്നും കുറ്റമറ്റ ഒരു വിദ്യാഭ്യാസ സമീപനരേഖ പോലുമില്ല. സമീപനരേഖയോ അതെന്താ സാധനമെന്നാണ് ചിലര്‍ ചോദിക്കുന്നത്..
മത-മദ്‌റസാ വിദ്യാഭ്യസ രംഗത്തെ ദുരവസ്ഥ തിരിച്ചറിയുകയും കാര്യക്ഷമവും ഫലപ്രദവുമായിമദ്റസാ വിദ്യാഭ്യാസത്തെ മാറ്റിപ്പണിയാനും വേണ്ടി രൂപമെടുത്ത കൂട്ടായ്മയാണ് സി ആര്‍ . കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസബോര്‍ഡിന്റെ പാഠപുസ്തകങ്ങള്‍മദ്റസാവിദ്യാഭ്യസം അര്‍ഥവത്താക്കിത്തീര്‍ക്കുമെന്ന്അനുഭവങ്ങള്‍ പ്രതീക്ഷ നല്‍കുന്നു...
ആദ്യമായി കുറ്റമറ്റ ഒരു വിദ്യാഭ്യാസ സമീപനരേഖ തയ്യാറാക്കിയ മതവിദ്യാഭ്യാസ ബോര്‍ഡും സി ആര്‍ ആണ്. സി ആറിന്റെ വിദ്യാഭ്യാസ സമീപനരേഖ അവലംബിച്ച് തയ്യാറാക്കിയപ്രസന്റേഷന്റെ പി ഡി എഫ് ഫയലാണ് താഴെ...


matha vidyaabhyaasam.


vew mode- scroll ആക്കി മൗസ് മുകളില്‍ വെച്ച് scroll ചെയ്താല്‍ പി ഡി എഫ് ഫയലിന്റെ മുഴുവന്‍ പേജും കാണാം... ഫയലില്‍ ആകെ 65 പേജുകളുണ്ട്.

Comments

  1. ഉം ഇപ്പൊ നടന്നത് തന്നെ ഇതൊക്കെ വായിച്ചാല്‍ നമ്മുടെ മുസ്ലിയാക്കന്മാര്‍ക്ക് മനസ്സിലാവുമോ എന്നിട്ടല്ലേ കുട്ടികളെ പഠിപ്പിക്കുന്നത്‌ .

    മുസ്ലിംകളുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയുടെ ഒരു മുഖ്യ കാരണം ഈ മദ്രസ്സകളാണ് .മുസ്ലിം കുട്ടികളുടെ പഠനഭാരം കുറച്ചൊന്നുമല്ല,എന്തെങ്കിലും ഒരു ഉപകാരം
    ഉണ്ടായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു !

    പലരും ഹൈസ്കൂള്‍ വരെ ഒരു വിധം തള്ളി നീക്കി വേഗം ഗള്‍ഫിലേക്ക് ഓടുന്നത് ബാല്ല്യകാലം
    തന്നെ പഠനം അസഹനീയമാകുന്നത് കൊണ്ടാണ്
    ഇപ്പോള്‍ പല മദ്രസ്സകളും പ്ലസ്‌ ടു വരെയുണ്ട് ഇനി എന്നാണാവോ
    ഡിഗ്രിയും മറ്റും തുടങ്ങുന്നത് കുട്ടികളെ പഠിക്കാന്‍ സമ്മതിക്കില്ല എന്ന വാശിയിലാണ് മുസ്ലിയാക്ക്ന്മാര്‍ .
    എല്ലാം ഇങ്ങനെ ഒന്നിച്ചു അണ്ണാക്കില്‍ തിരുകാതെ അല്പാല്പമായി കൊടുക്കാനുള്ള വല്ല പദ്ധതികളും തയ്യാറാക്കു സുഹൃത്തേ .

    ReplyDelete
  2. @Anonymous,
    "മുസ്ലിംകളുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയുടെ ഒരു മുഖ്യ കാരണം ഈ മദ്രസ്സകളാണ് ."
    എന്ന വാദത്തോട് ഞാന്‍ വിയോജിക്കുന്നു.. നിങ്ങള്‍ കരുതും പോലെ മദ്‌റസകളില്‍ അത്ര വലിയ കാര്യങ്ങളൊന്നും നടക്കുന്നില്ല. ക്രിയാത്മകമായ സമീപനത്തിന്റെ കമ്മിയുണ്ട്. മദ്‌റസകളുടെ സമയമാണ് ചിലയിടത്ത് പ്രശ്നമാവുന്നത്. ഭൗതിക പഠനത്തിന് തടസ്സമാവാത്ത വിധം സമയ പുനക്രമീകരണം പലയിടത്തും ആവശ്യമാണ്. എന്ത് പഠിപ്പിക്കണം എങ്ങനെ പഠിപ്പിക്കണം എന്നതിനെക്കുറിച്ച് വല്ല്യ ധാരണയൊന്നും 90% മദ്റസാധ്യാപകര്‍ക്കുമില്ല.. ഈ കുറവുകള്‍ നികത്തി മതപഠനത്തിന്റെ ഭാരം കുറക്കുകയും ഗുണം കൂട്ടുകയുമാണ് സി ഐ ഇ ആര്‍ ചെയ്യാന്‍ ശ്രമിക്കുന്നത്...
    "എല്ലാം ഇങ്ങനെ ഒന്നിച്ചു അണ്ണാക്കില്‍ തിരുകാതെ അല്പാല്പമായി കൊടുക്കാനുള്ള വല്ല പദ്ധതികളും തയ്യാറാക്കു സുഹൃത്തേ ."
    അതെ അതിനുള്ള ശ്രമമാണ് സി ഐ ഇ ആര്‍ നടത്തിക്കൊണ്ടിരിക്കുന്നത്... സി ഐ ഇ ആര്‍ പാഠപുസ്തകങ്ങളും അധ്യാപക സഹായികളും പരിശോധിച്ചാല്‍ താങ്ങളുടെ ആശങ്ക മാറുമെന്ന് തോന്നുന്നു... സി ഐ ഇ ആര്‍ സിലബസനുസരിച്ച് നടത്തുന്ന ഒരു മദ്‌റസ സന്ദര്‍‌ശിച്ചാലും മതി.


    കുമാരന്‍ | kumaran,Prinsad,
    നന്ദി..
    ഇവിടെ വന്നതിനും കമന്റിയതിനും...

    ReplyDelete
  3. തീർച്ചയായും മദ്രസ്സ വിദ്യാഭ്യാസ പരിഷ്കരണം അനിവാര്ര്യമായ ഒരു കാല ഘട്ടമാണ് ഇത്...മത സൌഹാർദ്ദത്തിന്റെയും മുസ്ലീം മതം ചെയ്യേണ്ട നന്മകളേയും ..ഒരു പൌരൻ എന്ന നിലയിലുള്ള കടമകളൂം വിദ്യാർത്ഥിയെ
    പഠിപ്പിക്കേണ്ടത് അത്യാവശ്യം തന്നെ

    ReplyDelete
  4. നന്ദി,
    bijue kottila...

    ഇവിടെ വന്നതിനും
    അര്‍ഥവത്തായ അഭിപ്രായം കുറിച്ചതിനും..

    ReplyDelete
  5. പലരും വിട്ടുപോകുന്ന കാര്യങ്ങൾ നന്നായി അവതരിപ്പിചു.. വളരെ നന്നയിരിക്കുന്നു.. പ്രതെയ്കിചും സ്ലൈഡുകൽ..

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.