Skip to main content

'അന്‍‌വര്‍' മുസ്ലിം വിരുദ്ധമാകുന്നത് അങ്ങനെയൊക്കെയാണ്!

ന്‍‌വര്‍ എന്ന സിനിമ മുസ്ലിം വിരുദ്ധമെന്ന ആരോപണം ശരിയല്ലെന്നും അന്‍‌വറും അന്‍‌വാറുശ്ശേരിയുമായി യാതൊരു ബന്ധവുമില്ലെന്നും സം‌വിധായകന്‍ അമല്‍ നീരദ്.

സിനിമ ചര്‍ച്ച ചെയ്യുന്ന പ്രധാനവിഷയം കോയമ്പത്തൂര്‍ സ്‌ഫോടനമല്ല. ഒരു മുഖ്യധാര സിനിമയെ സംബന്ധിച്ചിടത്തോളം കോയമ്പത്തൂര്‍ സ്‌ഫോടനം പറഞ്ഞുപഴകിയ വിഷയമാണ്. ചിത്രത്തിലെ കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍ എന്നിവയിലൂടെ ആരുമായും സാദൃശ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല -അദ്ദേഹം പറഞ്ഞു.

ലതീ­ഷ്‌ മോ­ഹന്‍ മാ­ധ്യ­മം ആഴ്ച­പ്പ­തി­പ്പില്‍ എഴുതിയ ലേഖനമാണ് സിനിമ മുസ്ലിം വിരുദ്ധമെന്ന് നിരീക്ഷിക്കുന്നത്.


വില്ലന്‍ കഥാപാത്രമായ ബാബുസേട്ടിന്റെ(ലാല്‍) രൂപം മഅദനിയുടേതിനോട് സാമ്യമുള്ളതാവുകയും, ആ വില്ലന്‍ കോയമ്പത്തൂര്‍ കലാപത്തിലെ പ്രതിയാവുകയും ചെയ്യുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വരിക സ്വാഭാവികം.


ലേഖനത്തിലെ  പ്രസക്തമായ ചില വരികള്‍..
>> ബി­രി­യാ­ണി, ഒപ്പ­ന, സ്വ­വര്‍­ഗ­ലൈം­ഗി­ക­ത, ഭീ­ക­ര­വാ­ദം എന്നീ നാ­ലു മി­ത്തു­ക­ളി­ലാ­ണ്‌ മല­യാള സി­നിമ പൊ­തു­വേ മു­സ്‌­ലീം­ക­ളെ ചി­ത്രീ­ക­രി­ക്കു­ന്ന­ത്‌ ..... <<


>> പക്ഷേ, ഇക്ക­ണ്ട­തൊ­ന്നും കളി­യ­ല്ലെ­ന്നും ഷാ­ജി കൈ­ലാ­സി­നെ­ക്കാള്‍ വലിയ കൈ­ലാ­സ­മാ­ണ്‌ തന്റേ­തെ­ന്നും പ്ര­ഖ്യാ­പി­ക്കു­ക­യാ­ണ്‌ 'അന്‍­വര്‍' എന്ന പു­തിയ സി­നി­മ­യി­ലൂ­ടെ അമല്‍ നീ­ര­ദ്‌. ശാ­സ്‌­ത്ര­ജ്ഞ­നെ­യും ഉന്മാ­ദി­യെ­യും പരി­ച­യ­മി­ല്ലാ­ത്ത­വര്‍ ലൊ­ട്ടു­ലൊ­ടു­ക്കി­ലും ഗുല്‍­ഗു­ലു­മാ­ലി­ലും എത്തു­മെ­ങ്കില്‍ മു­സ്‌­ലി­മി­നെ­യും മു­സ്‌­ലിം തീ­വ്ര­വാ­ദി­യെ­യും പരി­ച­യ­മി­ല്ലാ­ത്ത­വര്‍ വള­രെ­പ്പെ­ട്ട­ന്ന്‌ അബ്‌­ദുള്‍ നാ­സര്‍ മദ­നി­യില്‍ എത്തു­മെ­ന്ന്‌ അന്‍­വര്‍ കണ്ടാല്‍ ബോ­ധ്യ­പ്പെ­ടും.

ജെ­ഫ്രി നച്‌­മ­നോ­ഫ്‌ സം­വി­ധാ­നം ചെ­യ്‌ത ട്രെ­യ്‌­റ്റര്‍ എന്ന 'എ­ഫ്‌ ബി ഐ സി­നി­മ'­യു­ടെ നാ­ണം­കെ­ട്ട അനു­ക­ര­ണ­മാ­ണ്‌ അന്‍­വര്‍. ട്രെ­യ്‌­റ്റ­റി­നോ­ട്‌ എന്ന­തി­നെ­ക്കാള്‍ രാം­ഗോ­പാല്‍ വര്‍­മ്മ­യു­ടെ 'സ­ത്യ'­യോ­ടാ­ണ്‌ അന്‍­വ­റി­ന്‌ കൂ­ടു­തല്‍ കട­പ്പാ­ടെ­ന്ന്‌ സം­വി­ധാ­യ­കന്‍ ഇതി­നോ­ട­കം പറ­ഞ്ഞി­ട്ടു­ണ്ടെ­ങ്കി­ലും, ഏറെ­ക്കു­റെ ഫ്രെ­യിം-ബൈ-ഫ്രെ­യിം കോ­പ്പി എന്ന്‌ ആരോ­പി­ക്കാ­വു­ന്ന വി­ധ­ത്തില്‍ ട്രെ­യ്‌­റ്റര്‍ മോ­ഷ്‌­ടി­ച്ചാ­ണ്‌ അന്‍­വര്‍ ഉണ്ടാ­ക്കി­യി­രി­ക്കു­ന്ന­ത്‌. ട്രെ­യ്‌­റ്റ­റില്‍ നി­ന്ന്‌ അതേ­പ­ടി കടം­കൊ­ണ്ട നി­ര­വ­ധി സം­ഭാ­ഷ­ണ­ങ്ങള്‍ വരെ അന്‍­വ­റി­ലു­ണ്ട്‌. 'നി­ന­ക്കു­വേ­ണ്ടി കൊ­ല്ലാന്‍ അമ്പ­തു പേ­രു­ണ്ടാ­കും പക്ഷേ നി­ന­ക്കു വേ­ണ്ടി മരി­ക്കാന്‍ എത്ര പേ­രു­ണ്ട്‌' എന്ന ട്രെ­യ്‌­റ്റ­റി­ലെ ഡയ­ലോ­ഗ്‌ 'നി­ന­ക്കു­വേ­ണ്ടി കൊ­ല്ലാന്‍ അമ്പ­തു പേ­രു­ണ്ടാ­കും പക്ഷേ എനി­ക്കു വേ­ണ്ടി മരി­ക്കാന്‍ അഞ്ചു പേ­രു­ണ്ടാ­കും' എന്നാ­ണ്‌ അന്‍­വ­റില്‍.


പാ­ല­ക്കാ­ട്ടെ ജയി­ലില്‍ വച്ചാ­ണ്‌ അബ്‌­ദുള്‍ നാ­സര്‍ മദ­നി­യു­ടെ രൂ­പം ആരോ­പി­ക്കാന്‍ കഴി­യു­ന്ന അന്‍­വ­റി­ലെ കഥാ­പാ­ത്രം ഈ ഡയ­ലോ­ഗ്‌ പറ­യു­ന്ന­തെ­ങ്കില്‍ യെ­മ­നി­ലെ ജയി­ലില്‍ വച്ചാ­ണ്‌ ട്രെ­യ്‌­റ്റ­റി­ലെ മു­സ്‌­ലിം ഭീ­ക­രന്‍ ഈ വെ­ല്ലു­വി­ളി നട­ത്തു­ന്ന­ത്‌ എന്ന­താ­ണ്‌ പ്ര­ധാന വ്യ­ത്യാ­സം (ര­ണ്ടു­പേര്‍ ചേര്‍­ന്നാ­ണ്‌ അന്‍­വ­റി­ന്റെ സം­ഭാ­ഷ­ണം എഴു­തി­യി­രി­ക്കു­ന്ന­ത്‌ എന്ന­താ­ണ്‌ ഇതി­ലെ പ്ര­ധാന തമാ­ശ). ബാ­ക്കി കഥ­യും സാ­ഹ­ച­ര്യ­വും എല്ലാം കി­റു­കൃ­ത്യം. ജയി­ലില്‍­വ­ച്ച്‌ മര്‍­ദ­ന­മേ­റ്റ­തി­ന്‌ ശേ­ഷം നാ­യ­കന്‍ മു­ഖം­ക­ഴു­കാന്‍ വേ­ണ്ടി പൈ­പ്പി­ന­ടു­ത്ത്‌ വരു­ന്ന ഒരു ദൃ­ശ്യ­മു­ണ്ട്‌ ട്രെ­യ്‌­റ്റ­റില്‍. അതേ ആം­ഗി­ളില്‍ അതേ­പോ­ലെ ഒന്ന്‌ അന്‍­വ­റി­ലു­മു­ണ്ട്‌. 'ഒ­രാ­ളെ കൊ­ല്ലു­ന്ന­ത്‌ മനു­ഷ്യ­രാ­ശി­യെ മു­ഴു­വന്‍ കൊ­ല്ലു­ന്ന­തി­ന്‌ സമ­മാ­ണ്‌' എന്ന ഖുര്‍ആന്‍ വച­നം ട്രെ­യ്‌­റ്റ­റി­ലെ നാ­യ­കന്‍ പറ­യു­ന്നു­ണ്ടെ­ങ്കില്‍ അതേ വച­നം എഴു­തി­ക്കാ­ട്ടി­യാ­ണ്‌ അന്‍­വര്‍ തു­ട­ങ്ങു­ന്ന­ത്‌. <<


>> അന്‍­വ­റി­ലെ മല­യാ­ളി ജി­ഹാ­ദി­ക്ക്‌ മദ­നി­യു­ടെ ഛായ വരു­ന്ന­ത്‌ ചരി­ഞ്ഞു നോ­ക്കു­ന്ന­തു കൊ­ണ്ടാ­ണെ­ന്ന്‌ സി­നി­മ­യെ­ടു­ത്ത­വര്‍­ക്ക്‌ വാ­ദി­ക്കാ­വു­ന്ന­താ­ണ്‌. പക്ഷേ, സി­നി­മ­യി­ലു­ട­നീ­ളം പറ­യു­ന്ന കോ­യ­മ്പ­ത്തൂര്‍ സ്‌­ഫോ­ട­നം സി­നി­മ­യ്‌­ക്ക്‌ പു­റ­ത്ത്‌ നി­ല­നില്‍­ക്കു­ന്ന വസ്‌­തു­ത­യാ­ണ്‌. അതേ കേ­സില്‍ വി­ചാ­ര­ണ­ത്ത­ട­വു­കാ­ര­നാ­യി കഴി­യു­ക­യും പി­ന്നീ­ട്‌ തെ­ളി­വു­ക­ളി­ല്ലാ­ത്ത­തി­നാല്‍ വെ­റു­തെ­വി­ട­പ്പെ­ടു­ക­യും ചെ­യ്‌ത മല­യാ­ളി­യെ­ക്കു­റി­ച്ചാ­ണ്‌ പറ­യു­ന്ന­ത്‌ എന്ന­തി­നാല്‍ സി­നിമ കാ­ണു­ന്ന­വര്‍ മദ­നി­യെ അല്ലാ­തെ മറ്റാ­രെ­യെ­ങ്കി­ലും മു­ന്നില്‍ കാ­ണാ­നി­ട­യി­ല്ല.


പേ­രു­കേ­ട്ട ഇന്ത്യന്‍ കു­റ്റാ­ന്വേ­ഷണ സം­വി­ധാ­നം കഷ്‌­ട­പ്പെ­ട്ട്‌ ശ്ര­മി­ച്ചി­ട്ടും ഒരു സ്‌­ഫോ­ടന കേ­സി­ലും കു­റ്റ­വാ­ളി­യാ­ണെ­ന്ന്‌ കണ്ടെ­ത്ത­പ്പെ­ടാ­ത്ത ഒരു വ്യ­ക്തി­ക്ക്‌ കോ­യ­മ്പ­ത്തൂര്‍ സ്‌­ഫോ­ട­ന­ത്തില്‍ പങ്കു­ണ്ടെ­ന്ന്‌ ധ്വ­നി­പ്പി­ക്കു­ന്ന­ത്‌ എന്ത­ടി­സ്ഥാ­ന­ത്തി­ലാ­ണ്‌? യെ­മന്‍, സു­ഡാന്‍, ഫ്രാന്‍­സ്‌, കാ­ന­ഡ, അമേ­രി­ക്ക എന്നി­ങ്ങ­നെ നി­ര­വ­ധി രാ­ജ്യ­ങ്ങ­ളി­ലാ­യി ചി­ത്രീ­ക­രി­ച്ച, ഒരു സെ­പ്‌­തം­ബര്‍ 11 അന­ന്തര ഹോ­ളി­വു­ഡ്‌ സി­നി­മ­യെ ഫോര്‍­ട്ട്‌ കൊ­ച്ചി­യി­ലേ­ക്ക്‌ ചു­രു­ക്കി ഈ ഫോര്‍­ട്ട്‌ കൊ­ച്ചി എന്നു പറ­യു­ന്ന­ത്‌ 'യെ­മ­നെ­ക്കാള്‍' വലിയ ഭീ­ക­ര­പ്ര­ദേ­ശ­മാ­ണ്‌ എന്നു സ്ഥാ­പി­ക്കാ­നു­ള്ള നെ­ട്ടോ­ട്ട­ത്തി­നി­ട­യി­ലാ­ണ്‌, മും­ബൈ­യില്‍ ആക്ര­മ­ണം നട­ത്താ­നെ­ത്തു­ന്ന­വര്‍­ക്ക്‌ ആയു­ധ­ങ്ങ­ളും സ്‌­ഫോ­ടക വസ്‌­തു­ക്ക­ളും കൈ­മാ­റ്റം ചെ­യ്യു­ന്ന നി­ല­യില്‍ അമല്‍ നീ­ര­ദ്‌ മദ­നി­യെ കണ്ടെ­ത്തു­ന്ന­ത്‌. <<


>> ഇര­വാ­ദ­ത്തി­ന്റെ മറു­വാ­ദ­മാ­ണ്‌ അന്‍­വ­റില്‍ പ്ര­ധാ­ന­മാ­യു­ള്ള­ത്‌. മു­സ്‌­ലിം­കള്‍ ആയു­ധ­മെ­ടു­ക്കു­ന്ന­ത്‌ അവര്‍ ഇര­ക­ളാ­യ­തി­നാ­ലാ­ണ്‌ എന്ന വാ­ദ­ത്തെ ഇര­കള്‍ ആയു­ധ­മെ­ടു­ക്കു­മ്പോള്‍ അവര്‍ തന്നെ­യാ­ണ്‌ വീ­ണ്ടും ഇര­ക­ളാ­കു­ന്ന­ത്‌ എന്ന മറു­വാ­ദം കൊ­ണ്ട്‌ നേ­രി­ടാ­നു­ള്ള ശ്ര­മം. മൊ­ത്തം മു­സ്‌­ലിം­ക­ളും ഇര­ക­ളാ­ണ്‌ എന്ന വാ­ദ­ത്തെ­ത­ന്നെ ഈ ലേ­ഖ­നം അം­ഗീ­ക­രി­ക്കു­ന്നി­ല്ലെ­ങ്കി­ലും ഇര­വാ­ദ­ത്തെ എതിര്‍­ത്തു തോല്‍­പ്പി­ക്കാ­നു­ള്ള സദാ­വ്യ­ഗ്രത രസ­ക­ര­മാ­ണ്‌.


മു­സ്‌­ലിം ഭീ­ക­രര്‍­ക്കെ­തി­രെ ജാ­ഗ­രൂ­ഗ­രാ­യി­രി­ക്കാന്‍ ആഹ്വാ­നം ചെ­യ്‌­തു­കൊ­ണ്ട്‌ കേ­ര­ള­ത്തില്‍ തു­ടര്‍­ച്ച­യാ­യി ഉണ്ടാ­കു­ന്ന (ബി ഉണ്ണി­കൃ­ഷ്‌­ണ­ന്റെ 'ഐ ജി' പോ­ലെ­യു­ള്ള അസാ­ധ്യ സം­ഭ­വ­ങ്ങള്‍) സി­നി­മ­ക­ളി­ലെ­ല്ലാം ഭീ­ക­ര­വാ­ദം മു­സ്‌­ലിം സമൂ­ഹ­ത്തി­ന്റെ നി­ല­നില്‍­പ്പ്‌ തന്നെ­യാ­ണ്‌ അപ­ക­ട­ത്തി­ലാ­ക്കു­ന്ന­ത്‌ എന്ന്‌ അധി­കം വള­ച്ചു­കെ­ട്ടി­ല്ലാ­തെ പറ­യു­ന്ന­വ­യാ­ണ്‌. ഭൂ­രി­പ­ക്ഷ സമൂ­ഹ­ത്തി­ന്റെ ദയ­യി­ലാ­ണ്‌ ന്യൂ­ന­പ­ക്ഷ­ങ്ങള്‍ നി­ല­നില്‍­ക്കു­ന്ന­തെ­ന്നും നി­ല­മ­റ­ക്കു­ന്ന­ത്‌ വന്‍ അപ­ക­ട­ങ്ങള്‍ ക്ഷ­ണി­ച്ചു വരു­ത്തു­മെ­ന്നു­ള്ള ഭീ­ഷ­ണി ഈ സി­നി­മ­ക­ളി­ലെ­ല്ലാം, അന്‍­വ­റി­ലും, പ്ര­ക­ട­മാ­യു­ണ്ട്‌.


മു­സ്‌­ലിം ഭീ­ക­ര­ത­യെ ചെ­റു­ക്കേ­ണ്ട­ത്‌ മു­സ്‌­ലിം­ക­ളു­ടെ ഉത്ത­ര­വാ­ദി­ത്വ­മാ­ണെ­ന്ന ഭീ­ഷ­ണി­യാ­ണ്‌ ഏറി­യും കു­റ­ഞ്ഞും ഈ സി­നി­മ­ക­ളി­ലെ­ല്ലാം ഉള്ള­ത്‌. സമൂ­ഹ­ത്തി­ലെ മറ്റ്‌ വി­ഭാ­ഗ­ങ്ങള്‍­ക്കി­ല്ലാ­ത്ത എന്തു ബാ­ധ്യ­ത­യാ­ണ്‌ ഭീ­ക­ര­വാ­ദി­ക­ള­ല്ലാ­ത്ത മു­സ്‌­ലിം­കള്‍­ക്ക്‌ ഇക്കാ­ര്യ­ത്തില്‍ ഉള്ള­ത്‌ എന്ന്‌ വി­ശ­ദീ­ക­രി­ക്കേ­ണ്ട ബാ­ധ്യ­ത­യും, അങ്ങ­നെ­യാ­ണെ­ങ്കില്‍, ഇത്ത­രം സി­നി­മ­കള്‍ ഉണ്ടാ­ക്കു­ന്ന­വര്‍­ക്കു­ണ്ട്‌.


ഇര­വാ­ദ­ത്തി­ന്റെ ന്യാ­യീ­ക­ര­ണ­ങ്ങ­ളാ­യാ­ണ്‌ ഈ മറു­വാ­ദ­ങ്ങള്‍ നി­ല­നില്‍­ക്കു­ന്ന­ത്‌ എന്ന­താ­ണ്‌ കൗ­തു­ക­ക­ര­മായ വസ്‌­തു­ത. ഉദാ­ഹ­ര­ണ­ത്തി­ന്‌, പെ­ങ്ങ­ളു­ടെ വി­വാ­ഹം, അച്ഛ­ന­ന­മ്മ­മാ­രു­ടെ പ്ര­സ­ന്ന­ഭാ­വം സൂ­ക്ഷി­ക്കല്‍, അണി­ഞ്ഞൊ­രു­ങ്ങി നട­ക്കല്‍ എന്നി­ങ്ങ­നെ­യു­ള്ള നി­രു­പ­ദ്രവ പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍ മാ­ത്രം ഏര്‍­പ്പെ­ട്ട്‌ ജീ­വി­ക്കു­ന്ന­യാ­ളാ­ണ്‌ അന്‍­വ­റി­ലെ നാ­യ­കന്‍. കോ­യ­മ്പ­ത്തൂര്‍ സ്‌­ഫോ­ട­ന­ത്തില്‍ സ്വ­ന്തം കു­ടും­ബം കൊ­ല്ല­പ്പെ­ട്ട­തി­നെ തു­ടര്‍­ന്ന്‌ സ്‌­ഫോ­ട­നം ആസൂ­ത്ര­ണം ചെ­യ്‌­ത­വ­രെ ഒന്ന­ട­ങ്കം ഇല്ലാ­താ­ക്കാന്‍ ഇറ­ങ്ങി­ത്തി­രി­ക്കു­ക­യാ­ണ്‌ നാ­യ­കന്‍. സ്വ­ന്തം അച്ഛ­ന­മ്മ­മാ­രു­ടെ മര­ണ­ത്തി­നി­ട­യാ­ക്കി­യ­വ­രെ പൂര്‍­ണ­മാ­യി നശി­പ്പി­ക്കാന്‍ നാ­യ­കന്‍ തീ­രു­മാ­നി­ക്കു­ന്നു എന്ന­ത്‌ ഇര­വാ­ദ­മ­ല്ലെ­ങ്കില്‍ മറ്റെ­ന്താ­ണ്‌?


ഗു­ജ­റാ­ത്ത്‌ വം­ശ­ഹ­ത്യ­യില്‍ അച്ഛ­ന­ന­മ്മാര്‍ കൊ­ല്ല­പ്പെ­ട്ട ഒരു മു­സ്‌­ലിം യു­വാ­വ്‌ തന്റെ അച്ഛ­ന­ന­മ്മ­മാ­രു­ടെ മര­ണ­ത്തി­നി­ട­യാ­ക്കി­യ­വ­രെ ഒന്ന­ട­ങ്കം നശി­പ്പി­ക്കാന്‍ ഇറ­ങ്ങി­പ്പു­റ­പ്പെ­ടു­ക­യാ­ണെ­ങ്കില്‍ അയാള്‍ വി­ല്ല­നും കോ­യ­മ്പ­ത്തൂര്‍ സ്‌­ഫോ­ട­ന­ത്തി­ന്‌ പ്ര­തി­കാ­രം ചെ­യ്യാ­നി­റ­ങ്ങിയ മു­സ്‌­ലിം യു­വാ­വ്‌ നാ­യ­ക­നും ആയി­ത്തി­രു­ന്ന­ത്‌ എങ്ങ­നെ­യാ­ണ്‌?


മു­ള്ളി­നെ മു­ള്ളു­കൊ­ണ്ടെ­ടു­ക്കുക എന്ന തന്ത്രം നല്ല­താ­ണ്‌. പക്ഷേ കോ­യ­മ്പ­ത്തൂര്‍ സ്‌­ഫോ­ട­ന­ത്തോ­ടോ മും­ബൈ ആക്ര­മ­ണ­ത്തോ­ടോ നമ്മള്‍ കാ­ട്ടു­ന്ന അതി­വൈ­കാ­രി­ക­മായ സമീ­പ­നം ഗു­ജ­റാ­ത്ത്‌ വം­ശ­ഹ­ത്യ പോ­ലെ­യു­ള്ള വി­ഷ­യ­ങ്ങ­ളെ സമീ­പി­ക്കു­മ്പോള്‍ കടു­ത്ത പക്വ­ത­യാ­യി മാ­റു­ന്നു എന്ന­ത്‌ ഖേ­ദ­ക­ര­മാ­ണ്‌.<<


>> മു­സ്‌­ലിം രാ­ഷ്‌­ട്രീ­യ­ത്തെ­ക്കു­റി­ച്ചു­ള്ള ഒരു സി­നിമ എടു­ക്കാന്‍ ഇറ­ങ്ങു­ന്ന­വര്‍­ക്ക്‌ ഒരി­ക്ക­ലും മാ­തൃ­ക­യാ­ക്കാ­വു­ന്ന­ത­ല്ല ഹോ­ളി­വു­ഡ്‌ സി­നി­മ­കള്‍ എന്ന തി­രി­ച്ച­റി­വെ­ങ്കി­ലും അന്‍­വര്‍ ഉണ്ടാ­ക്കി­യ­വര്‍­ക്ക്‌ ഉണ്ടാ­കേ­ണ്ട­താ­ണ്‌. മു­സ്‌­ലിം­കള്‍ ഭീ­ക­ര­രോ പി­ടി­ച്ചു­പ­റി­ക്കാ­രോ ആണ്‌ എന്ന്‌ പ്ര­ച­രി­പ്പി­ക്കാ­നാ­ണ്‌ കാ­ല­ങ്ങ­ളാ­യി ഹോ­ളി­വു­ഡ്‌ ശ്ര­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­ത്‌. ഇറാന്‍­കാ­ര­നായ ഭര്‍­ത്താ­വി­ന്റെ­കൂ­ടെ ഇറാ­നി­ലേ­ക്ക്‌ പോ­കാന്‍ തീ­രു­മാ­നി­ച്ച­ത്‌ നര­ക­ത്തി­ലേ­യ്‌­ക്ക്‌ പോ­കാന്‍ തീ­രു­മാ­നി­ച്ച­തു പോ­ലെ അപ­ക­ട­ക­ര­മായ തീ­രു­മാ­ന­മാ­യി­രു­ന്നു എന്ന്‌ ഒരു അമേ­രി­ക്കന്‍ യു­വ­തി തി­രി­ച്ച­റി­യു­ന്ന­തും രക്ഷ­പ്പെ­ടാന്‍ അവര്‍ നട­ത്തു­ന്ന പോ­രാ­ട്ട­ങ്ങ­ളും ചി­ത്രീ­ക­രി­ക്കു­ന്ന 'നോ­ട്ട്‌ വി­ത്തൗ­ട്ട്‌ മൈ ഡോ­ട്ടര്‍' പോ­ലെ സന്ദേ­ശ­ങ്ങ­ളു­ടെ രൂ­പ­ത്തി­ലും 'ട്രൂ ലൈ­സ്‌' പോ­ലെ നേ­രി­ട്ടു­ള്ള ഏറ്റു­മു­ട്ട­ലി­ന്റെ രൂ­പ­ത്തി­ലും അല്ലാ­തെ ഇസ്‌­ലാ­മി­നെ ചി­ത്രീ­ക­രി­ക്കാന്‍ ഹോ­ളി­വു­ഡ്‌ കാ­ര്യ­മാ­യി ശ്ര­മി­ച്ചി­ട്ടി­ല്ല. അറ­ബ്‌ വം­ശ­ജ­രു­ടെ പ്ര­ധാന ഒഴി­വു­സ­മയ ­വി­നോ­ദം­  ബോം­ബ്‌­പൊ­ട്ടി­ക്ക­ലാ­ണെ­ന്ന്‌ ഹോ­ളി­വു­ഡ്‌ സി­നി­മ­കള്‍ സ്ഥി­ര­മാ­യി കാ­ണു­ന്ന ഒരാള്‍ ധരി­ക്കാ­നി­ട­യു­ണ്ട്‌. മൊ­ത്തം മു­സ്‌­ലിം­ക­ളും അറ­ബ്‌ വം­ശ­ജ­രാ­ണ്‌ എന്നും തോ­ന്നാം. ഇസ്‌­ലാം അതി­വാ­ദ­ത്തി­നെ­തി­രെ പര­സ്യ­യു­ദ്ധം പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­ന്ന ഒരു രാ­ഷ്‌­ട്ര­ത്തി­ന്റെ താല്‍­പ­ര്യ­ങ്ങള്‍ സം­ര­ക്ഷി­ക്ക­ലാ­ണ്‌ ഹോ­ളി­വു­ഡ്‌ സി­നി­മാ­ക്കാ­രു­ടെ പണി എന്നി­രി­ക്കെ അവ­രെ കു­റ്റം­പ­റ­ഞ്ഞ്‌ സമ­യം കള­യാ­തെ മറു­വാ­ദ­ങ്ങള്‍ ഉള്‍­ക്കൊ­ള്ളു­ന്ന സി­നി­മ­ക­ളും മറ്റ്‌ കലാ­രൂ­പ­ങ്ങ­ളും ഉണ്ടാ­ക്കു­ക­യാ­ണ്‌ വേ­ണ്ട­ത്‌ എന്ന വാ­ദം ഇക്കാ­ര്യ­ത്തില്‍ പരി­ഗ­ണി­ക്ക­പ്പെ­ടേ­ണ്ട­താ­ണ്‌.


മു­സ്‌­ലിം­ക­ളോ­ടു­ള്ള ഹോ­ളി­വു­ഡി­ന്റെ പൊ­തു മനോ­ഭാ­വ­ത്തോ­ട്‌ ചേര്‍­ന്നു പോ­കു­ന്ന­താ­ണ്‌ 'നി­ര­പ­രാ­ധി­ക­ളെ കൊ­ല്ലു­ന്ന­തി­നോ­ട്‌ പ്ര­തി­ക­രി­ക്കു­ന്ന­തി­നാ­യി' അമല്‍ നീ­ര­ദ്‌ റീ­മേ­ക്ക്‌ ചെ­യ്യാന്‍ തി­ര­ഞ്ഞെ­ടു­ത്ത സി­നി­മ­യും. പക്ഷേ, അന്‍­വ­റി­നെ­ക്കാള്‍ എന്തു­കൊ­ണ്ടും മു­സ്‌­ലിം­ക­ളോ­ട്‌ അനു­ഭാ­വം പ്ര­ക­ടി­പ്പി­ക്കു­ന്ന സി­നി­മ­യാ­ണ്‌ ട്രെ­യ്‌­റ്റര്‍. ഇസ്‌­ലാ­മിക ഭീ­ക­ര­രോ­ടും അമേ­രി­ക്ക­യോ­ടും ഏറെ­ക്കു­റെ സമാ­ന­മായ അകല്‍­ച്ച സൂ­ക്ഷി­ക്കു­ന്ന വ്യ­ക്തി­യാ­ണ്‌ ട്രെ­യ്‌­റ്റ­റി­ലെ നാ­യ­കന്‍. തന്നെ സം­ബ­ന്ധി­ച്ച സത്യം സങ്കീര്‍­ണ്ണ­മാ­ണെ­ന്ന്‌ ട്രെ­യ്‌­റ്റ­റി­ലെ നാ­യ­കന്‍ പറ­യു­ന്നു­ണ്ട്‌. രണ്ടു­വ­ശ­വും കറ­ക്കി­യെ­ടു­ക്കാ­നു­ള്ള ശ്ര­മ­ത്തി­ന്റെ ഭാ­ഗ­മാ­യി പൊ­ള്ള­യായ സഹാ­നു­ഭൂ­തി­യാ­ണ്‌ ഇസ്‌­ലാ­മി­നോ­ട്‌ ട്രെ­യ്‌­റ്റര്‍ പ്ര­ക­ടി­പ്പി­ക്കു­ന്ന­തെ­ങ്കി­ലും അന്‍­വ­റി­ലെ­പ്പോ­ലെ വന്‍­തോ­തില്‍ രോ­ഷ­പ്ര­ക­ട­നം ട്രെ­യ്‌­റ്റ­റി­ലെ നാ­യ­കന്‍ പ്ര­ക­ടി­പ്പി­ക്കു­ന്നി­ല്ല. സത്യ­ത്തില്‍ ഇസ്‌­ലാ­മി­നെ­ക്കു­റി­ച്ച്‌ ഉത്‌­ക­ണ്‌­ഠാ­ലു­വാ­ണ്‌ തങ്ങ­ളു­ടെ നാ­യ­കന്‍ എന്ന്‌ ചി­ല­രെ­യെ­ങ്കി­ലും തെ­റ്റി­ദ്ധ­രി­പ്പി­ക്കു­ന്ന­തില്‍ ട്രെ­യ്‌­റ്റര്‍ വി­ജ­യി­ക്കാ­നു­മി­ട­യു­ണ്ട്‌. അന്‍­വ­റില്‍ പക്ഷേ, കാ­ര്യ­ങ്ങള്‍ ഏക­പ­ക്ഷീ­യ­മാ­ണ്‌.


അന്‍­വാര്‍­ശ്ശേ­രി­യോ­ട­ല്ല­യോ അന്‍­വ­റി­ന്റെ രോ­ഷം എന്ന്‌ ചില സമ­യ­ങ്ങ­ളി­ലെ­ങ്കി­ലും തോ­ന്നു­ന്ന തര­ത്തില്‍ പക­യു­ണ്ട്‌ അമല്‍ നീ­ര­ദി­ന്റെ സി­നി­മ­യില്‍. അതേ പക, മല­യാള കച്ച­വട സി­നി­മ­യില്‍ പതി­വാ­യി വന്നു­പോ­കു­ന്ന­താ­ണ്‌ എന്നി­ട­ത്തു നി­ന്നും അമല്‍ നീ­ര­ദ്‌ മല­യാ­ള­ത്തി­ലെ കച്ച­വട സി­നി­മ­ക്കാ­രു­ടെ ആള്‍­ക്കൂ­ട്ട­ത്തി­ലെ മറ്റൊ­രാള്‍ മാ­ത്ര­മാ­യി, ഭൂ­രി­പ­ക്ഷ­ത്തി­ന്റെ മറ്റൊ­രു അപ­ക­ട­കാ­രി­യായ ദല്ലാള്‍ മാ­ത്ര­മാ­യി തീ­രു­ന്നു. <<
(ലതീ­ഷ്‌ മോ­ഹന്‍ -മാ­ധ്യ­മം ആഴ്ച­പ്പ­തി­പ്പ്)


ലതീഷ് മോഹന്റെ ലേഖനത്തോട് പൂര്‍ണമായും യോജിക്കാനാവുന്നില്ലെങ്കിലും ചില നിരീക്ഷണങ്ങള്‍ അംഗീകരിക്കാതിരിക്കാനാവുന്നില്ല, സിനിമ കണ്ട ഒരാളെന്ന നിലയില്‍.


വില്ലന് മഅദനിയോട് സാമ്യം വരുന്നതും കോയമ്പത്തൂര്‍ കലാപം തന്നെ പരിസരമാവുന്നതും അറിഞ്ഞോ അറിയാതെയോ ആയാലും...
വില്ലനായെത്തുന്ന ബാബുസേട്ടിന് കാഴ്ചയില്‍ തന്നെ ഒരു തീവ്രവാദി ലുക്ക്  തീര്‍ക്കപ്പെടുന്നുണ്ട്. നായകനും വില്ലനും തമ്മിലുള്ള സംഭാഷണത്തിനിടക്ക് അത്തരമൊരാശങ്ക വില്ലന്‍ തന്നെ പങ്കു വെക്കുന്നുണ്ട്.
താങ്കള്‍ തീവ്രവാദിയാണോ എന്ന നായകന്റെ ചോദ്യത്തിന്, മറുപടിയായി നായകന്‍ ചോദിക്കുന്നത്, എന്നെ കണ്ടിട്ട് എന്ത് തോന്നുന്നു എന്നാണ്.


വിശ്വാസിയും യഥാര്‍ഥ വിശ്വാസിയും തമ്മിലുള്ള വ്യത്യാസമെന്തെന്ന സം‌വാദവും ചിത്രത്തിലുണ്ട്. ആകോളതലത്തില്‍ നടക്കുന്ന നല്ല മുസ്ലിം- ചീത്ത മുസ്ലിം സം‌വാദത്തോട് ചേര്‍ത്ത് വായിക്കാം ഈ സം‌വാദത്തെയും. പക്ഷെ, കുറച്ചൂടെ സൂക്ഷ്മമായ ഒരു സമീപനം ഈ സിനിമ കാത്തുവെക്കുന്നുണ്ട്.
'യഥാര്‍ഥ മുസ്ലിമിന്' സിനിമ കഴിയുന്നതു വരെ ഇസ്ലാമികാചാരാനുഷ്ഠാനങ്ങളോട് പുറം തിരിയേണ്ട ആവശ്യം വരുന്നില്ല. നായിക പര്‍ദയും സ്കാഫുമണിഞ്ഞെത്തുമ്പോഴും അവള്‍ യഥാര്‍ഥ വിശ്വാസിയാവുന്നത് അതുകൊണ്ടാണ്.


ഭൂരിപക്ഷ മതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വാരിത്തേച്ച് ഒരു മതേതര- ദേശീയ മുസ്ലിമായി (നല്ല മുസ്ലിമായി) വന്ദേമാതരം വിളിച്ച് കൂറ് തെളിയിക്കേണ്ട ഗതികേട് അന്‍‌വറിലെ ഒരു കഥാപാത്രത്തിനും സിനിമ കഴിയുന്നത് വരെ ഉണ്ടായിട്ടില്ല.
'മൈ നൈമീസ് ഖാന്‍' അത്തരമൊരു ഗതികേടിന്റെ കഥയാണ്.
മലയാള സിനിമകളില്‍ ഇത്തരം ഗതികേടുകള്‍ നാമൊത്തിരി കണ്ടിട്ടുള്ളതാണ്. മുഹമ്മദ് സര്‍ക്കാര്‍ ഇടക്കിടെ വിളിച്ചു കൂവേണ്ടി വരുന്നതും ആ ഗതികേടുകൊണ്ടാണ്.


പക്ഷേ ഒടുക്കം കല്ലുകടിയായെത്തുന്ന ഗാനം ഈ ചിത്രത്തിന്റെ പ്രമേയത്തെ മുഴുവന്‍ കൊഞ്ഞനം കുത്തുന്നുണ്ട്.
ഇസ്ലാമികാചാരങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കുന്ന നായകന്‍, നിസ്കാരം കഴിഞ്ഞ് തുള്ളിയാടുന്നത് കാണുമ്പോള്‍, പര്‍ദയും സ്കാഫുമണിഞ്ഞ് ധീരതയോടെ വരുന്ന നായിക അവസാനം തുണിയുരിഞ്ഞാടുന്നത് കാണുമ്പോള്‍, നല്ല മുസ്ലിമിന് അമേരിക്ക തീര്‍ത്ത കെട്ടിനകത്തേക്ക് അന്‍‌വറും കേറിയിരുന്നുവെന്ന് പറായാം.
തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം മംമ്ത മോഹന്‍ദാസ് നായികയാവുമ്പോള്‍ ഒരിത്തിരി ഗ്ലാമറില്ലെങ്കില്‍ പിന്നെന്ത്....!
അല്ല പിന്നെ.
.

Comments

  1. അന്‍വര്‍ കണ്ടിട്ടില്ല. സിനിമയെ കുറിച്ച് ലതീ­ഷ്‌ മോ­ഹന്‍ എഴുതിയത് വായിച്ചിരുന്നു..
    ഒരേ സിനിമ തന്നെ പലരും പല കണ്ണുകള്‍ കൊണ്ട് കണ്ട് നിരൂപണം നടത്തുന്നത് കൊണ്ട് ഏത് സത്യം എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്നിരുന്നാലും മലയാള സിനിമയിലെ മുസ്ലിം കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ദേഷ്യത്തേക്കാള്‍ ഏറെ പുച്ചമാണ് തോന്നാറുള്ളത് .

    ReplyDelete
  2. സിനിമ കാണാറേയില്ല.അമൂല്യമായ സമയവും തല പെരുപ്പവും മിച്ചം എന്നാ എന്റെ പക്ഷം.
    അതിനാല്‍ ഈ സിനിമയെ കുറിച്ചും മറിച്ചാവാന്‍ തരമില്ല .

    ReplyDelete
  3. അന്‍വര്‍ കണ്ടു ....പുതിയ ദ്രിശ്യ ഭാഷയുണ്ട് ....സ്വന്തമായ ഒരു ശൈലി ഉണ്ട് അമലിന്....

    ReplyDelete
  4. നല്ല സിനിമയാണ് അംവർ. മലയാളത്തിലെ അടുത്തിടെ ഇറങ്ങിയ സിനിമകളിൽമികച്ചത് എന്ന് തന്നെ പറയാം. പിന്നെ മുസ്ലിം വിരോധം, അതിപ്പോ സിനിമയിൽ മാത്രമണോ ഉള്ളത്? എലായിടത്തും ഉള്ളതല്ലേ. പിന്നേ ഒരു കാര്യം, ലതീഷണ്ണതെ ചുമ്മാ താറ് തേക്കരുത്. അണ്ണൻ പടം കണ്ടിട്ട് തന്നെയാ നിരൂപണം എഴുതിയത്. അതോണ്ട് ചുമ്മാ പോ
    !

    ReplyDelete
  5. സിനിമ സംവിധായന്റേയും പണം മുടക്കുന്നവന്റേയും പ്രചാര വേലയാണ്. അത് കാണാന്‍ സ്വന്തം പണം നല്‍കാതിരിക്കുക.

    ReplyDelete
  6. രണ്ടാല്‍ കൂടുന്നിടത്ത്‌ Identity dilemma തികട്ടുന്ന ഒരുപരുവമായിട്ടുണ്ട്‌ ഓരോ മുസ്ളിമും.

    ഒരുപാട്‌ വ്യാഖ്യാന നൈരന്തര്യങ്ങള്‍ക്കിടയിലൂടെ ശ്വാസം മുട്ടി മുഖത്ത്‌ പൂഴിപുരട്ടി ഭാരത മുസ്ളിമെന്നോ നല്ല മുസ്ളിമെന്നോ നാമകരണം ചെയ്യപ്പെടേണ്ട ഗതികേടിലാണവന്‍.

    അത്തരം പേരിട്ടുതരാന്‍ കുറെ സിനിമകളും പത്രങ്ങളും ചിലപ്പോല്‍ രഹസ്യാന്വേഷണ സംഘങ്ങളും മുസ്ളിമിനു വേണ്ടി പണിയെടുത്തുകൊണ്ടേയിരിക്കുന്നു.

    well said mukhthar ..

    ReplyDelete
  7. സിനിമ കണ്ടിട്ടില്ല, ലതീഷിന്റെ ലേഖനം വായിച്ചിരുന്നു.
    ഒരു കാര്യം തീര്‍ച്ചയാണ്, മുസ്ലിം സാമുദായിക കഥ/കഥാപാത്രങ്ങള്‍ ഇപ്പോള്‍ വളരെ വിരളം, ഉള്ളത് തന്നെ ഇത്തരം നെഗറ്റീവ് മെസ്സേജ് തരുന്ന രീതിയിലും.

    ReplyDelete
  8. അന്‍‍വര്‍ കണ്ടില്ല,ട്രെയ്റ്ററും.
    മാധ്യമത്തിലെ ലേഖനം ഇപ്പോ വായിച്ചു.

    നമുക്ക് വെര്‍തെ അന്‍‍വറിലെ ഗാനം പാടാം.
    “ഖല്‍ബിലെ തീ...
    ഖല്‍ബിലെ തീ...”

    ReplyDelete
  9. സത്യം പറഞ്ഞാല്‍ അന്‍വര്‍ വല്യ കൊണം ഇല്ല... പിന്നെ സാഗര്‍, ബിഗ്ഗ് ബിയുടെ ഏഴയലത്ത് തരിപ്പും ഇല്ലാ.. ട്രൈട്ടര്‍ ചുമ എടുത്തു വെചെയ്ക്കുന്നു.. ബട്ട് ട്രൈട്ടര്‍ നല്ല ഒരി സിനിമ ആയിരുന്നു.. മൈ നെയിം ഈസ്‌ ഖാന്‍ സത്യത്തില്‍ എരിച്ചില്ല ഇടയ്കൊക്കെ ഷാരൂക് ഖാന് ദുസ്ടിന്‍ ഹോഫ്ഫ്മന്റെ രൈന്മാന്‍ ഒക്കെ കേറി വെരുന്നുണ്ട്.. പിന്നെ തീവ്രവാദം അതാണല്ലോ എല്ലാര്‍ക്കും ഇഷ്ടം.. അത് അമേരിക്ക ആയല്ലും ബംഗാള്‍ ആയാലും...

    ReplyDelete
  10. സിനിമ കണ്ടില്ല (ഒന്നും കാണാറില്ല വര്‍ഷങ്ങളായി)..
    ഞാന്‍ കണ്ട പല പഴയ മലയാള സിനിമകളും ഹോളിവൂഡില്‍ കണ്ട ഏതെങ്കിലും പടത്തിന്റെ കോപി അടിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതേകിച്ചും ആക്ഷനുകള്‍..കഥ കൊപിയടിക്കുന്നോരും ധാരാളം.. അതിലേക്കൊന്നു കൂടി എന്ന് കരുതിയാല്‍ മതി. അവരൊരു സിനിമ എടുത്തെന്ന് വെച്ച് തുംബിയാല്‍ തെറിക്കുന്ന മൂക്കല്ലല്ലോ ഇസ്ലാമും മുസ്ലിംകളും. എങ്കിലും ഈ ഇസ്ലാമോഫോബിയ പ്രവണത തിരിച്ചറിയപ്പെടെണ്ടതുണ്ട്. അതിനാല്‍ പോസ്റ്റ്‌ കാലികം തന്നെ..ആശംസകള്‍...

    ReplyDelete
  11. ഈമാനുള്ള മിക്കവാറും പേര്‍ സിനിമ കാണാറില്ല. സിനിമ കാണുന്നവരില്‍ ഭൂരിപക്ഷത്തിനും അതിലെ രാഷ്ട്രീയം കാണാന്‍ കഴിയുന്നില്ല. സിനിമയുള്‍പ്പെടെയുള്ള ദ്രശ്യ മാധ്യമങ്ങളോടുള്ള മുസ്ലിം സമുദായത്തിന്റെ നിലപാട് പുന പരിശോധിക്കേണ്ടതാണ്. ഒരു വിഭാഗം അതെല്ലാം ഹറാമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. മറ്റൊരു കൂട്ടര്‍ ഒരു വിനോദമെന്ന നിലയില്‍ അതിനെ കാണുന്നു. ശക്തമായ ഒരു മാധ്യമം എന്ന നിലയില്‍ സിനിമയെ കാണുന്നവര്‍ എത്ര പേര്‍ ഉണ്ട്?
    ഒരു സിനിമയെ നല്ല രൂപത്തില്‍ നിരൂപണം നടത്താന്‍ കഴിവുള്ളവര്‍ ഈ സമുദായത്തില്‍ എത്രയുണ്ട്?

    അങ്ങനെ അതില്‍ ഇസ്ലാമിനെയോ മുസ്ലിംകളെയോ ഇകഴ്ത്തുന്ന വല്ലതും വന്നാല്‍ അതിന്റെ പേരില്‍ നാം വിലപിക്കുകയും ചെയ്യുന്നു. ഈയടുത്ത കാലം വരെയും വീതിയുള്ള പച്ച ബെല്‍റ്റും താടിയും തലേകെട്ടും ഒക്കെയായിരുന്നു മുസ്ലിമിന്റെ അടയാളം. പല സിനിമകളിലെയും മുസ്ലിംകളുടെ മലബാര്‍ സംസാര ശൈലി മലബാരുകാരനായ എനിക്ക് പോലും മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു.

    കവിതയ്ക്ക് കവിതയിലൂടെയും സിനിമക്ക്‌ സിനിമയിലൂടെയും മറുപടി പറയാന്‍ നമുക്കാകണം. റസൂല്‍ സിനിമ അഭിനയിച്ച് ഇസ്ലാമിക പ്രബോധനം നടത്തിയില്ല എന്ന ന്യായം ആ മേഖലയാകെ ഇസ്ലാം വിരുദ്ധര്‍ക്ക് വിട്ടുകൊടുക്കാനുള്ളതായിക്കൂടാ. റസൂലിന്റെ കാലത്ത്‌ സിനിമയിലൂടെ ഇസ്ലാം ആക്രമിക്കപ്പെട്ടിട്ടുമില്ല. കവിതയിലൂടെ ഇസ്ലാമിനെ ആക്രമിച്ചവര്‍ക്ക് അതിലൂടെ തന്നെ മറുപടി പറഞ്ഞ പാരമ്പര്യമാണ് ഇസ്ലാമിനുള്ളത്.

    പറഞ്ഞു വന്നത് നമ്മള്‍ മാറി നില്‍ക്കേണ്ട ഒരു മേഖലയല്ല ഇത് എന്നാണു.മാറി നിന്നുള്ള കേവല വിലാപങ്ങള്‍ നമുക്ക്‌ ഒന്നും നെടിത്തരുന്നില്ല.
    സിനിമ നിരൂപണം ചര്ച്ചയാക്കിയ മുഖ്താരിനു അഭിവാദ്യങ്ങള്‍

    ReplyDelete
  12. ഹഫീസിന്റെ കമന്റിനടിയില് ഒരൊപ്പ്..

    ReplyDelete
  13. അന്‍‍വര്‍ കണ്ടില്ല !

    ReplyDelete
  14. പോസ്റ്റ് നന്നായിരിക്കുന്നു.

    ഹഫീസ് പറഞ്ഞത് തന്നെയാണ് എനിക്കും ഇക്കാര്യത്തിൽ പറയാനുള്ളത്.

    ReplyDelete
  15. "വന്ദേമാതരം വിളിച്ച് കൂറ് തെളിയിക്കേണ്ട ഗതികേട് "

    വന്ദേമാതരം വിളിക്കുന്നത്‌ ഗതികേട് ആണ് അല്ലേ ?!!!

    ReplyDelete
  16. നല്ല ഒരു കാമറാമാന്‍ തനിക്കു ചേരാത്ത സംവിധായക മേലങ്കി ചുമക്കുന്നതിന്റെ അസ്കിത അമല്‍ നീരദിന്റെ പടങ്ങള്‍ക്ക് പൊതുവേ ഉണ്ട്
    വിജയിക്കാനുള്ള ഒരു പാട് കാരണങ്ങള്‍ ഉണ്ടായിട്ടും വിപണി തള്ളുന്ന സിനിമകളാണ് നീരദിന്റെത്..
    കാരണം തോല്‍ക്കാനുള്ള ഒറ്റ കാരണം കൊണ്ട് തന്റെ സര്‍ഗ്ഗാത്മകതയെ തന്നെ അദ്ദേഹം വഞ്ചിച്ചിരിക്കും !
    സംവിധായകനല്ലാത്ത നീരദ് നല്ല ദൃശ്യ ഭാഷ ഒരുക്കുന്ന ഒരാള്‍ തന്നെ ആണ്.
    പിന്നെ ഈ പടമെങ്കിലും ജയിക്കാന്‍ ഇത്തിരി വര്‍ഗ്ഗീയവും വിവാദവും എങ്കിലും തുണയാകും എന്ന് കരുതിക്കാണും നീരദ്!
    അപ്പോഴും തോല്‍ക്കാനുള്ള ഒരു കാരണം നീരദ് അവശേഷിപ്പിച്ചു!

    ReplyDelete
  17. മുഖ്താര്‍, നിരൂപണം കൊള്ളാം. പക്ഷെ..

    സിനിമയോടുള്ള താങ്കളുടെ കാഴ്ചപാട് എന്താണ്. അവര്‍ സിനിമയിലൂടെ പറയുന്നു, കഥകളല്ലേ പലതും പറയും. ആര്‍ക്കും പറയാം. ടെക്നോളജി സൃഷ്ടിക്കപെട്ട ഈ കാലത്തില്‍ നന്മയുടെ ഒരു ഫിലിം എങ്കിലും സമൂഹത്തിനു കൊടുക്കാന്‍ കഴിയാത്ത മുഖ്താര്‍ ഉള്‍പെടുന്ന സമൂഹം ഇനിയെങ്കിലും മാറണം. (ഇസ്ലാം സമഗ്രമാണ് എന്നത് ജനങ്ങള്‍ക്ക്‌ മനസ്സിലാകണമെങ്കില്‍ യാധാസ്ഥിതികത്വം മാറണം !) നിരൂപനമെഴുതി കരഞ്ജീട്ടു കാര്യമില്ല. സിനിമക്ക് സിനിമ, പക്ഷെ ഞമ്മക്ക് സിനിമ ഹരാമല്ലേ ! തീവ്രവാധികല്ലാത്ത ഒരു സമൂഹത്തിനെ തീവ്രവാടക്കാരായിട്ടു ചിത്രീകരിച്ചതിന് സിനിമക്ക് ഉള്ള പങ്കു ചെറുതല്ല. (ബാക്കി ന്യൂസ്‌ മീഡിയ). ഇതൊന്നുമില്ലാത്ത ഞമ്മളെ കഥയിലെ നായകരാക്കി ഞമ്മളെ തന്നെ ഇതൊക്കെ കാണിച്ചു ഞമ്മളില്‍ നിന്ന് തന്നെ ബുദ്ധിമാന്മാര് ഇരട്ടി പൈസ ഉണ്ടാക്കും. പ്രത്യേകിച്ച് ഇതിലൊന്നും ഇല്ലാതെ "ഊമയായി "ധിക്രും ചൊല്ലി ഹറാമും പറഞ്ഞു (ഭൂമിയിലും ആകാശത്തിലും അല്ലാതെ) ഇരിക്കുന്ന സമൂഹമാകുംപോള്‍ ! എല്ലാം ഹറാമും സമൂഹത്തില്‍ ഹരം കൊണ്ടിരിക്കുമ്പോള്‍ ഒന്നും പറയാതെ തങ്ങളിലേക്ക് ചുരുണ്ട് ഫിക്ഹു തപ്പും ഈ സില്‍മ ഹറാമായ "തീവ്ര വാദി സമൂഹം"

    കുറെ പറയാനുണ്ട് മുഖ്താര്‍, സമയം ഇല്ല.

    ReplyDelete
  18. മാധ്യമം ആഴ്ചപ്പതിപ്പിലെ ലേഖനം വയിച്ചിരുന്നു.
    അമൽ നീരദ് ഹോളിവുഡ്ഡിൽ നിന്നും കട്ടെടുത്ത കഥയാണെന്നാ അറിഞ്ഞത്.
    പോസ്റ്റ് അസ്സലായി.അഭിനന്ദനങ്ങൾ.

    ReplyDelete
  19. വന്ദേമാതരം ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസനുസൃതമാണ്.. അതിലും നല്ല ഒരുപാട് രചനകള്‍ ദേശീയ ഗാനം ആവാന്‍ അര്‍ഹത ഉള്ളതാണ്...

    ReplyDelete
  20. mukhadhar pravsam dhanyamakkunnathil congrt.....

    ReplyDelete
  21. അന്‍വറിന്റെ ക്രൂവിലെ ചിലരുമായി അടുപ്പമുണ്ടായിരുന്ന ഒരാള്‍ എന്ന നിലയ്ക്ക് പറയട്ടെ,ലതീഷിന്റെ നിരീക്ഷണങ്ങളോട് പൂര്‍ണ്ണമായി യോജിക്കാനാവുന്നില്ല. അമല്‍ നീരദ് ലതീഷ് ആരോപിക്കുന്ന തരത്തിലുള്ള ഒരു കൈലാസം ഉള്ളില്ലോളിപ്പിച്ചിട്ടുണ്ടായിരുന്നു എന്നു തോന്നുന്നില്ല.അമല്‍ നീരദ് ട്രെയ്‌റ്റര്‍ മലയാളത്തിലെടുക്കാന്‍ പറ്റുമോ എന്നു മാത്രമായിരിക്കണം ആലോചിരിക്കുക, (എന്റെ അറിവു വെച്ച്!) അല്ലാതെ ആര്‍ട്ട്‌ എവിടെയോ മറന്നു ( അമല്‍ സത്യജിത് റേ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗോള്‍ഡ് മെഡല്‍ ജേതാവായിരുന്നു ! ജര്‍മ്മനിയില്‍ സ്കോളര്‍ഷിപ്പോടെ ഉപരിപഠനവും നടത്തിയ്ട്ടുണ്ട്) പോയ നല്ല ടെക്നീഷ്യന്‍ മാത്രമായ അമലിനെ ഒരു വര്‍ഗ്ഗീയ വാദി കൂടിയാക്കി ക്രൂശിക്കരുത്.
    ഒരു പക്ഷേ മാറിയ മാധ്യമസംസ്കാരമായിരിക്കില്ലേ ഒരളവു വരെ മുസ്ലീങ്ങളെ ഇങ്ങനെ ചിത്രീകരിക്കുന്നതില്‍ കാരണമായിട്ടുണ്ടാവുക ? സംവിധായകനും വായിക്കുന്നതും കാണുന്നന്നതും നമ്മളൊക്കെ വായിക്കുന്ന പത്രങ്ങളും കാണുന്ന ചാനലുകളും ഒക്കെ തന്നെ ആയിരിക്കും! അതില്‍ നിന്ന് വ്യത്യസ്ഥമായ ഒരു രാഷ്ട്രീയ ബോധവും ചരിത്ര ബോധവും ഉണ്ടാവേണ്ടതാണ്‌, അമല്‍ നീരദ് ഇപ്പറഞ്ഞ ഗണത്തില്‍ നിര്‍ഭാഗ്യവശാല്‍ അല്ല എന്നു തോന്നുന്നു. അയാള്‍ അതില്‍ ഒരു കമേഴ്സ്യല്‍ സിനിമ മാത്രമേ കണ്ടിട്ടുള്ളൂ ! ടെക്നിക്കലി അത് നന്നായിരുന്നു താനും. പിന്നെ എല്ലാത്തിലും ഇസ്ലാമിക വിരുദ്ധത ആരോപിച്ച് ഇത്രക്ക് ബഹളം വെക്കേണ്ട കാര്യമില്ല, ചിലതിനെ അവ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളികളയുകയായിരിക്കും നല്ലത്.

    ReplyDelete
  22. ഞാന്‍ വൈകിയോ..?എന്നാലും സാരമില്ല.better late than never എന്നല്ലെ.ആ ലേഖനം ഞാന്‍ വായിച്ചിരുന്നു.പടം കണ്ടില്ല.ഇതിപ്പോ പടത്തിലായാലും കഥയിലായാലും മുസ്ലിമിനെ അവതരിപ്പിക്കുന്നത് ഇങ്ങനെയൊക്കെ തന്നെ.ഭാഷയും വേഷവുമൊക്കെ കണ്ടാല്‍ ഇതെവിടത്തെ കൌമാണെന്ന് തോന്നും.ഒന്നുല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്,അല്ലേല്‍ കളരിക്ക് പുറത്ത്. ഇനിയിപ്പോ ഹഫീസ് പറഞ്ഞപോലെ സിനിമയേടുക്കാമെന്ന് വെച്ചാല്‍,ഒരുകൂട്ടരുണ്ടല്ലോ ഹോം സിനിമാന്നു പറഞ്ഞു ഓരോ ചവറു ഇറക്കുന്നു.അതല്ല വേണ്ടത്,കാലിക പ്രസക്തിയുള്ള സംഭവങ്ങളെ നേര്‍ക്കുനേര്‍ പറയുക.കാണാന്‍ ആളുണ്ടാകും.

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. (നിഷിദ്ധമായതൊന്നും കാണാറില്ല. കാണാന്‍ താല്പര്യവുമില്ല)

    വാരികയിലെ ലേഖനം വായിച്ചപ്പോ ചൊറിഞ്ഞു വന്നതാ. ചൊറിച്ചില്‍ മാറ്റാന്‍ ഏതൊക്കെയോ പോസ്റ്റില്‍ ചെന്നു കിടിലന്‍ കമന്റുകളിട്ടു.

    ReplyDelete
  25. അന്‍വര്‍ ഒരിക്കലും ഇസ്ലാമുകള്‍ മുഴുവന്‍ തീവ്രവാദികള്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി നിര്‍മിച്ചിരിക്കുന്ന സിനിമ അല്ല. ആണെങ്കില്‍ നായകനെ ഇസ്ലാം തന്നെയാക്കി ചിത്രീകരിക്കില്ലല്ലോ. പിന്നെ കലാപത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടതിന്‍റെ പ്രതികാരം മുഴുവന്‍ സമൂഹത്തോടുമാകുമ്പോള്‍ ആ പ്രതികാര ചിന്ത തന്നെ വളരെ വികലമാണ്. അങ്ങനെയുള്ള ആളിനെ വില്ലനായല്ലേ കാണാന്‍ കഴിയു. പിന്നെ എല്ലാ കഥകളും സമൂഹത്തില്‍ നിന്ന് തന്നെ ഉടലെടുക്കുന്നതാണ്, എല്ലാ കഥാപാത്രങ്ങള്‍ക്കും ആരെങ്കിലുമോക്കെയായി സാമ്യം ഉണ്ടാവും, എന്ന് കരുതി കഥ പറയാതിരിക്കാന്‍ പറ്റുമോ? ആവിഷ്ക്കാര സ്വാതന്ത്ര്യം ഉള്ള നാടല്ലേ ഭാരതം?

    ReplyDelete
  26. സിനിമയെ കുറിച്ച് പറയുക വഴി മറ്റുള്ളവര്‍ക്ക് അത് കാണാനുള്ള പ്രോത്സാഹനം നല്‍കുക എന്ന പ്രവര്‍ത്തിയാണ് നാം ചെയുന്നത് .അത് ശെരിയായ മാര്‍ഗം അല്ല .പൊതുവേ വിലയിരുത്തുകയാനെങ്കില്‍ ഇസ്ലാമിന്റെ തുടക്കം മുതല്‍ തന്നെ ശത്രുക്കള്‍ എന്ന ഒരു വിഭാഗം ഉണ്ട് ഇസ്ലാമിക അടയാളങ്ങളെയും ആശയങ്ങളെയും എതിര്‍ക്കുകയും നശിപ്പിക്കാന്‍ ശ്രേമിക്കയും ചെയ്യുന്ന പ്രവണത നിലവിലുണ്ട് അത് ഇസ്ലാം ഉള്ള കാലത്തോളം ഉണ്ടാവുകയും ചെയ്യും സത്യം ഉള്ളിടത്തോളം അസത്യവും ഉണ്ടാവും ഇസ്ലാമിക ജീവിതം നയിച്ചവര്‍ വിജയിക്കും അതില്ലാത്തവര്‍ പരാജയപ്പെടും .നന്മകള്‍ മാത്രം ചെയ്യാന്‍ കല്‍പ്പിക്കുന്ന മതമാണ്‌ ഇസ്ലാം. തിന്മകള്‍ ഇഷ്ടപ്പെടുന്നവര്‍ എന്നും അതിനു എതിരായിരിക്കും.ഇസ്ലാമിന് പകരം ഇസ്ലാം തന്നെയാണ് മറ്റൊന്നില്ല. ഇസ്ലാമിന്റെ ശത്രുക്കള്‍ ഒന്നും നേടിയവരാകുന്നില്ല. മരിച്ചു മണ്ണടിഞ്ഞു പോകുന്ന അവര്‍ പിന്നീട് നരക അവകാശികള്‍ ദീനിനെ അലപമെങ്കിലും സ്നേഹിച്ചവര്‍ ഉണ്ടെങ്കില്‍ അവര്‍ അതിന്റെ പ്രതിഭലത്തിനു അറ്ഹനാകും തീര്‍ച്ച !

    ReplyDelete
  27. ഇത് പോലെ ഉള്ള ബ്ലോഗുകള്‍ നല്ല പ്രവണത അല്ല ആള്‍ക്കാരില്‍
    ഉണ്ടാക്കുന്നത്.അത് താങ്ക്കള്‍ മനസിലാക്കുന്നുണ്ടോ ഇല്ലയോ .
    എനിക്ക് അറിയില്ല.ഇതിലെ കമന്റുകള്‍ നോക്കിയാല്‍ അറിയാം .
    ശ്രീ ബെക്കരിന്റെയും ഹഫീസീന്റെയും കമന്റുകള്‍ തീവ്രവാദ ചിന്തകള്‍ നിറഞ്ഞതാണ്‌.
    ഇത്തരത്തില്ലുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതയിരിക്കരുത് ബ്ലോഗുകള്‍.
    ഇതില്‍ സായയു എന്നൊരാള്‍ എഴുതിയിരിക്കുന്നു വന്ദേ മാതരം കേവലം ഒരു വിഭാഗതിന്റെതു
    മാത്രമാണ് എന്ന്.ഇവരെ പോലെ ഉള്ള ആള്‍ക്കാര്‍ ഇന്ത്യയില്‍ തന്നെ ജനിച്ചവര്‍ ആണോ എന്ന് സംശയം തോന്നിപ്പോകുന്നു .ഇത്തരതില്ലുള്ളവര്‍ പാകിസ്ഥാനിലയിരുന്നു ജനിക്കെണ്ടിയിരുന്നത് .ഇത് നമ്മുടെ സ്ഥലം കേരളം ആണ് .നമ്മള്‍ ഇന്ത്യയിലാണ് ജീവിക്കുന്നത് എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു ഇത്തരത്തിലുള്ള ആളുകള്‍ .
    നമ്മുടെ രാജ്യത്തിന്‍റെ മത സഹിഷ്ണുതയും മറ്റു മതങ്ങലോടുള്ള മനോഭാവവും നമ്മള്‍ ഇപ്പോഴുംകാത്തു സൂക്ഷിക്കണം .പാകിസ്താന്റെ കയറ്റുമതിയായ തീവ്രവാദം നമ്മുടെ ആളുകളില്‍ ഇപ്പോളും നില നില്‍ക്കുന്നത്
    നല്ല കാര്യമല്ല .

    ReplyDelete
  28. paramu എന്നെ കുറിച്ച്‌ പരാമര്‍ശികതുകൊണ്ട്‌ ചോദിക്കുന്നു. എന്റെ ഏത്‌ വാക്കിലാണ്‌ തീവ്രവാദ ചിന്തയുള്ളത്‌. ??

    എന്റെ അന്നത്തെ കമണ്റ്റിനു പിബലം കൂട്ടുന്നതിനപ്പുറം കടന്ന് "പത്രപ്രവര്‍ത്തകയായ ഷാഹിന"യെന്നു പേരിട്ടാല്‍ പോലും രക്ഷയില്ലെന്ന്‌ പിന്നീടുള്ള അനുഭവങ്ങള്‍ തെളിയിച്ചു . എന്റെ പഴയകമണ്റ്റില്‍ ഒരു തിരുത്ത്‌ നല്‍കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ പോലും വസ്തുതകള്‍ക്കെതിരായി നിന്നേ എനിക്കത്‌ ചെയ്യാനാവൂ.

    "ഇത്തരതില്ലുള്ളവര്‍ പാകിസ്ഥാനിലയിരുന്നു ജനിക്കെണ്ടിയിരുന്നത് " എന്ന താങ്കളുടെ പ്രസ്താവനയിലടയിരിക്കുന്ന ഒരു രക്തദാഹിയായ ഫാസിസ്റ്റിന്റെ നിഴല്‍ താങ്കള്‍ ആരോപിക്കുന്ന തീവ്രാദചിന്തയേക്കാള്‍ തെറിച്ച്‌ നില്‍ക്കുന്നത്‌ ശ്രദ്ദിച്ചിരുന്നോ ??

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.