Skip to main content

അനാഥശാലകള്‍ അടച്ചുപൂട്ടുക!



ശബാബ്‌ വാരിക, ലക്കം 50 ലെ കവര്‍‌സ്റ്റോറി -മലബാറിലെ അനാഥശാല പ്രസ്ഥാനം -ചരിത്രം,ഭാവി, വര്‍ത്തമാനം- കാലികവും പ്രസക്തവുമായി. അനാഥശാലകള്‍ സ്‌ഥാപിക്കപ്പെടാനുണ്ടായ സാമൂഹിക സാഹചര്യവും ചരിത്രവും, അതിന്നായി പ്രയത്‌നിച്ച മഹാരഥന്‍മാരും സ്‌മരിക്കപ്പെടേണ്ടതു തന്നെ. എ പി ഇസ്‌മാഈലിനു നന്ദി, എ അസ്‌ഗറലി സാഹിബിനും.

എ അസ്‌ഗറലിയുടെ ലേഖനത്തില്‍ അനാഥശാലകളില്‍ അനിവാര്യമായ ചില മാറ്റങ്ങളെക്കുറിച്ചുള്ള ശക്തമായ ചില സൂചനകളുണ്ട്‌. അനാഥശാലകളുടെ ഭാവിയും വര്‍ത്തമാനവുമൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍, അനാഥാലയത്തില്‍ അന്തേവാസികളായിരുന്നവര്‍ക്കും ചിലതൊക്കെ പറയാനുണ്ടാവില്ലെ. രണ്ടു വര്‍ഷം ഒരനാഥാലയത്തില്‍ അന്തേവാസിയായിരുന്ന ഒരാളെന്ന നിലയില്‍ ചില കാര്യങ്ങള്‍...
അനാഥശാലകളെക്കുറിച്ചുള്ള ഓര്‍മ ഒത്തിരി പൊള്ളുന്ന അനുഭവങ്ങളാണ്‌.
അനാഥകളെ ആദരിക്കണമെന്നാണ്‌ ഇസ്‌്‌ലാമിന്റെ നിലപാട്‌. ഖുര്‍ആന്‍ വളരെ വ്യക്തമായിത്തന്നെ അക്കാര്യം പറഞ്ഞിട്ടുള്ളതാണ്‌.
അന്തേവാസികള്‍ക്ക്‌ ആവശ്യാനുസരണം സ്‌നേഹവും വാല്‍സല്യവും ആദരവും നല്‌കുന്ന എത്ര അനാഥശാലകള്‍ ഇവിടെയുണ്ട്‌ ?
കുട്ടികളുടെ പ്രായവും പ്രകൃതവുമറിഞ്ഞ്‌ കുട്ടികളോട്‌ ഇടപഴകുവാനും സ്‌നേഹവും സാന്ത്വനവും ആശ്വാസവുമായി അവരെ നന്മയിലേക്ക്‌ വഴിനടത്താന്‍ പ്രാപ്‌്‌തിയും പക്വതയുമുള്ള വാര്‍ഡന്‍മാരും അധ്യാപകരും ഏത്‌ അനാഥശാലയിലാണുള്ളത്‌.
ഞാന്‍ ?അനുഭവിച്ച? അനാഥശാ
ലയില്‍ പ്രധാനവാര്‍ഡന്‍, അവിടെ അടുക്കളയിലേക്ക്‌ ആവശ്യമായ വിറക്‌ വെട്ടാന്‍ വന്നിരുന്ന ആളായിരുന്നു. വാര്‍ഡന്റെ ഒഴിവു വന്നപ്പോള്‍ താല്‍ക്കാലിക നിയമനം, പിന്നെ സ്ഥിരപ്പെടുത്തി, പരുക്കന്‍ സ്വഭാവം മാത്രം പരിഗനിച്ച്‌. അദ്ദേഹത്തിന്റെ മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക്‌ കയ്യും കണക്കുമില്ല. യാതൊരു യോഗ്യതയും പരിശീലനവുമില്ലാത്ത ഇത്തരമാളുകളാണ്‌ പല അനാഥശാലയിലെയും വാര്‍ഡന്‍മാര്‍. എന്താണ്‌ ഒരു വാര്‍ഡന്‌ വേണ്ട യോഗ്യത?
അടിച്ചുവളര്‍ത്തണമെന്നാണ്‌ പ്രമാണം, അല്ലെങ്കില്‍ വഴി തെറ്റിപോവും. സ്‌നേഹം കാണിച്ച്‌ വഷളാക്കരുത്‌. വടി കയ്യില്‍നിന്നും വെക്കരുത്‌. ആവശ്യത്തിനും അനാവശ്യത്തിനും കിട്ടും അടി. പഞ്ഞമില്ലാതെ കിട്ടുന്ന ഒന്ന്‌.
വ്യക്തിത്വ വികസനത്തിനോ, സര്‍ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനോ ഉതകുന്ന കര്‍മ പരിപാടികളോ പദ്ദതികളോ അവസരങ്ങളോ ഇല്ല. വായനക്ക്‌ പ്രചോദനമാവുന്ന ചെറിയ ഒരു ലൈബ്രറിയെങ്കിലും... ഒഴിവു നേരത്ത്‌ ഒരു ചിത്രകഥ വായിച്ചതിന്‌ കിട്ടിയ അടിയുടെ ചൂട്‌ ഇപ്പോഴുമുണ്ട്‌ ചന്തിയില്‍. ചിത്രകഥവായിക്കുന്നത്‌ ഇത്ര വലിയ മഹാപാപമാണോ... ?
വെളുത്ത യൂണിഫോമില്‍ എടക്കര ചന്തയിലേക്ക്‌ മാടുകളെ കൊണ്ടുപോവുന്ന പോലെ റോഡരികിലൂടെ വരി വരിയായി സ്‌കൂളിലേക്കും പള്ളിയിലേക്കും പോകുന്ന ?യതീംകുട്ടികള്‍?... വഴിയരികുകളില്‍ നിന്നും നീളുന്ന സഹതാപത്തിന്റെ നോട്ടങ്ങള്‍....
പൊതു ധാരയില്‍ നിന്നും മാറിനടക്കാനും അഴുക്കുചാലുകളുടെ ഓരങ
്ങളിലേക്ക്‌ മറഞ്ഞഇരിക്കാനും നിര്‍ബന്ധിക്കപ്പെടുകയാണ്‌ ചെറുപ്പം മുതലെ ഇവര്‍. മാനസികവും ശാരീരികവുമായി അവരേല്‍ക്കുന്ന പീഡനങ്ങളും സ്‌നേഹ നിഷേധവും അവരെ അന്തര്‍മുഖരോ ക്രിമിനലുകളോ ആക്കിത്തീര്‍ക്കുന്നു. പഠനത്തില്‍ മോശമാവാനും ദുസ്സ്വഭാവങ്ങളിലേക്കും ദുശ്‌ചെയ്‌തികളിലേക്കും വഴുതിപ്പോകാനും കാരണവും മറ്റൊന്നല്ല. അനാഥശാല നടത്തിപ്പുകാര്‍ ഹിറ്റ്‌ലറുടെ ആത്മകഥയെങ്കിലും വായിക്കാന്‍ തയ്യാറാവണം. ചെറുപ്പകാലത്ത്‌ അനുഭവിക്കുന്ന സ്‌നേഹനിഷേധവും പീഡനങ്ങളും ഒരാളെ എങ്ങനെ ലക്ഷണമൊത്ത ഒരു ക്രിമിനലാക്കിവളര്‍ത്തുന്നുവെന്ന്‌ വളരെ സുന്ദരമായി വിവരിച്ചിട്ടുണ്ട്‌ അതില്‍. അനാഥശാലകള്‍ (അറിയാതെയെങ്കിലും) കുട്ടി ഹിറ്റ്‌ലറുമാരെ പടച്ചുവിടാനാണോ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.
പലയിടത്തും അന്തേവാസികള്‍ ഭാരപ്പെട്ട പല ജോലികളും ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്‌.
സ്‌നേഹം നിഷേധിക്കപ്പെടുന്നതിലൂടെ വഴിപിഴച്ച ബന്ധങ്ങള്‍ അന്തേവാസികള്‍ക്കിടയില്‍ വളരുന്നു. സ്വവര്‍ഗ പ്രണയവും സ്വവര്‍ഗരതിയും അനാഥാലയങ്ങളില്‍ സര്‍വ സാധാരണമാണ്‌. ഇത്തരം മാനസിക വ്യതിയാനങ്ങളില്‍ നിന്ന്‌ ഇവരെ രക്ഷപ്പെടുത്തി വെളിച്ചം പകരേണ്ടവര്‍ പക്ഷേ, പലയിടത്തും സാഹചര്യത്തെ മുതലെടുക്കാനാണ്‌ ശ്രമിച്ചു കൊ
ണ്ടിരിക്കുന്നത്‌. മുതിര്‍ന്ന കുട്ടികളാലും വാര്‍ഡന്‍മാരാലും ലൈംഗിക പീഡനത്തിനിരയായിക്കൊണ്ടിരിക്കുന്നവര്‍ കുറവല്ല. സ്വവര്‍ഗ പ്രണയവും സ്വവര്‍ഗരതിയും കുട്ടികളിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ചില്ലറയല്ല. അനന്തരഫലം ദുരന്തപൂര്‍ണമായിരിക്കുമെന്നതില്‍ തെളിവുകള്‍ നിരവധി.
അനാഥാലയങ്ങള്‍ പലപ്പോഴും ?അനാഥകളെ സൃഷ്‌ടിച്ചു?കൊണ്ടിരിക്കുകല്ലേ ചെയ്‌തു കൊണ്ടിരിക്കുന്നത്‌. പിതാവ്‌ മരണപ്പെട്ട കുട്ടിക്ക്‌ അവന്‌ അര്‍ഹതപ്പെട്ട മാതാവിന്റെയും കുടുംബാംഗങ്ങളുടെയും സ്‌നേഹം കൂടി നിഷേധിക്കുകയല്ലേ, മാതാവില്‍ നിന്നും കുടുംബത്തില്‍ നിന്നും അവനെ അകറ്റി ജീവിതത്ത
ില്‍ ഒറ്റപ്പെടുത്തുകയല്ലേ അനാഥശാലകള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. സഹോദരനും സഹോദരിക്കും സ്‌നേഹം പകര്‍ന്നും നുകര്‍ന്നും ഒപ്പം കളിച്ചുവളരാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയല്ലേ നാം ചെയ്യുന്നത്‌. രണ്ടുപേരും ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കെട്ടിടങ്ങള്‍ക്കിടയിലല്ല, അവരുടെ മനസ്സുകള്‍ക്കിടയിലല്ലേ നാം വലിയ മതിലുകള്‍ തീര്‍ക്കുന്നത്‌.
വയറു നിറച്ചും ബിരിയാണി കൊടുക്കല്‍ മാത്രമാണ്‌ പലര്‍ക്കും അനാഥസംരക്ഷണം. അവരുടെ മനസ്സിനകത്തെ കൊടും
വിഷപ്പ്‌ ആരും തിരിച്ചറിയുന്നില്ല. പല അനാഥാലത്തിലും ഇന്ന്‌ മൂന്നുനേരം ഇറച്ചിയും മീനുമുണ്ട്‌. രണ്ടുനേരം നെയ്‌ച്ചോറോ ബിരിയാണിയോ ഉണ്ട്‌. അക്കാര്യത്തില്‍ വിട്ടുവീഴ്‌ചക്ക്‌ ആരും തയ്യാറല്ല. കൊഴുപ്പു കൂടിയ ഭക്ഷണം കഴിച്ച്‌ അജീര്‍ണം വന്ന്‌ ആരോഗ്യവും ഉന്‍മേഷവും നഷ്‌ടപ്പെട്ട്‌ പഠനത്തിലും ജീവിതത്തിലും തോറ്റുപോയാലും നമുക്കെന്ത്‌ ചേദം!
ഇന്ന്‌ അനാഥാലയങ്ങളുടെ നടത്തിപ്പ്‌ അത്ര എടങ്ങേറുള്ള ഏര്‍പ്പാടല്ല. ഭക്ഷണവും പണവുമൊന്നും ഒരു പ്രശ്‌നമല്ല. ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ നിയ്യത്ത്‌ വെച്ച്‌ ഏതെങ്കില്‌#ം അനാഥശാലയില്‍ പോയിനോക്കൂ. രണ്ടുമാസമെങ്കിലും കഴിയാതെ ഒരു ഡെയ്‌റ്റ്‌ കിട്ടുമോന്ന്‌ സംശയം. പിരിവ്‌ എത്രയും കിട്ടും. പക്ഷേ, വരവുകള്‍ വകതിരിച്ച്‌ ചെലവഴിക്കാനാണ്‌ പലര്‍ക്കും താല്‍പര്യം.
അനാഥശാലകളില്‍ നിന്നും പുറത്തിറങ്ങുന്ന കുട്ടികള്‍ എവിടെ എത്തിപ്പെടുന്നു എന്നുള്ള അന്വേഷണത്തിന്‌ ഏതെങ്കിലും നടത്തിപ്പുകാര്‍ തയ്യാറാകുമോ. അവരിലധികപേരെയും റോഡരികിലെ നാടകുത്തുകാര്‍ക്കിടയിലോ, മദ്യ-മയക്കുമരുന്ന്‌ - പെണ്‍വാണിഭ- ഗുണ്ടാ സംഘങ്ങള്‍ക്കിടയിടലോ കണ്ടെത്താനായാല്‍...
അനാഥശാലകളില്‍നിന്നും ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന ആയിരങ്ങളില്‍ നിന്ന്‌, മുഖ്യധാരയില്‍ എങ്ങനെയൊക്കെയോ എത്തിപ്പെടുന്ന ഒന്നോ രണ്ടോ ആളുകളെ ആഘോഷിക്കുന്നവര്‍ ബാക്കിയുള്ള ആയിരങ്ങളുടെ കാര്യം സൗകര്യപൂര്‍വം മറക്കുകയാണ്‌.
സ്വന്തം അനുഭവങ്ങളെ വിവേകപുര്‍വം സമീപിക്കുവാനും ആ അനുഭവങ്ങളെ പാഠമായുള്‍ക്കൊണ്ട്‌ ജീവിതം രചനാത്മകമാക്കിത്തീര്‍ക്കാനും കഴിയുന്നവര്‍ വളരെ വിരളമാണെന്നും നാം മനസ്സിലാക്കുക. അത്തരമാളുകളാണ്‌ ചില വെളിച്ചങ്ങള്‍ ബാക്കിവെക്കുന്നതെന്നും.
പിരിവിനായി ഡിസൈന്‍ചെയ്യുന്ന ?കളര്‍ഫുള്‍? ബോഷറുകള്‍ക്കുള്ളില്‍ ഇവരുടെ ?ബ്‌ളാക്ക്‌ ആന്റ്‌ വൈറ്റ്‌? ജീവിതത്തെ എത്രനാള്‍ നമുക്ക്‌ മറച്ചുവെക്കാനാവും...
അനാഥശാലകള്‍ ഒരു കാലത്ത്‌ ചരിത്രത്തിന്റെ ആവശ്യമായിരുന്നു. നവോത്ഥാന പ്രവര്‍ത്തനമായിരുന്നു. എന്നാല്‍ ഇന്ന്‌, അനാഥാലയങ്ങള്‍ ലാഭക്കച്ചവടത്തിന്റെ ഇടങ്ങളിലൊന്നായിത്തീര്‍ന്നിരിക്കുന്നു. അനാഥാലയത്തില്‍ കുട്ടികളെ കിട്ടാനില്ലെന്നാണ്‌ നടത്തിപ്പുകാരുടെ വിലാപം. എന്നിട്ടും കൂണുപോലെ അനാഥാലയങ്ങള്‍ മുളച്ചുപൊന്തിക്കൊണ്ടെയിരിക്കുന്നു. ഇതൊക്കെ അനാഥസ്‌നേഹം മൂത്ത നിസ്വാര്‍ഥമതികളുടെ പ്രവര്‍ത്തനമായിക്കാണാന്‍ ഈയുള്ളവന്‌ പ്രയാസമുണ്ട്‌. അനാഥാലയങ്ങളുടെ മറവില്‍ നടത്താവുന്ന വന്‍പിച്ച വിദ്യാഭ്യാസ കച്ചവടം മുന്നില്‍കണ്ട്‌ രംഗത്തിറങ്ങുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ സമൂഹം തയ്യാറാവേണ്ടതുണ്ട്‌.
അനാഥശാലകള്‍ക്ക്‌ ബദലുകളാണ്‌ ഇന്നാവശ്യം. ഐ എസ്‌ എമ്മിന്‌ കീഴിലുള്ള ഓര്‍ഫന്‍ കെയര്‍ രൂപത്തിലുള്ള സംരംഭങ്ങളാണ്‌ ഉണ്ടാവേണ്ടത്‌. കോഴിക്കോട്‌ പരപ്പിലിലും, പലയിടത്തും വര്‍ഷങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം സംരംഭങ്ങളുണ്ട്‌. കുട്ടികള്‍ സ്വന്തം വീട്ടില്‍ സ്‌നേഹവും വാല്‍സല്യവും നുകര്‍ന്ന്‌ ജീവിക്കട്ടെ. അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നമുക്കവര്‍ക്ക്‌ എത്തിച്ചുകൊടുക്കാം. ഒപ്പം അവരുടെ പഠന-ജീവിതനിലവാരം സമയാസമയങ്ങളില്‍ അന്വേഷിക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും കൗണ്‍സലിംഗും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്‍കുകയും ചെയ്‌ത്‌ അവരെ മുഖ്യധാരയിലേക്കുയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണുണ്ടാവേണ്ടത്‌. അതാണ്‌ ശരിയായ അനാഥ- അഗതി സംരക്ഷണം.

ഈ കുറിപ്പിന്‌ കാരണമായ ലേഖനങ്ങള്‍
അനാഥശാലകളുടെ ഗുണനിലവാരമുയര്‍ത്തണം
http://shababweekly.net/index.php?option=com_content&view=article&id=479%3Aamyimeifpss-kpwnehmcapbamww&Itemid=1


മാപ്പിള മലബാറിലെ അനാഥശാല പ്രസ്ഥാനം
http://shababweekly.net/index.php?option=com_content&view=article&id=478%3Aamcnf-aemdnse-amyime-omw&Itemid=
1
.

5 comments:

mukthar udarampoyil പറഞ്ഞു...

ശബാബ് വാരിക കാണാന്

http://shababweekly.net/

മുക്കുവന്‍ പറഞ്ഞു...

so what we should with those kids? they are there not because of their fault I guess!

അജ്ഞാത പറഞ്ഞു...

KARAUNNAVANTE KANNUNEER KANUNNAR IVIDE KURAVAN PALARUM ANADHALAYAGAL THUDAGUNNATH AVARUDE VAKTHY PARAMAY NETTAGAL O YARTHANAN PAKSHE ONN ORKKUKA IGANE ENKILUM AVARKK ORU NERATHE BAKSHANAM KITTUNNU ATHUM ILLENKIL EVARKK VENDY PRAVARTHIKKAN THAYYARAN PAKSHE KOOTTIN

Areekkodan | അരീക്കോടന്‍ പറഞ്ഞു...

കുട്ടികള്‍ സ്വന്തം വീട്ടില്‍ സ്‌നേഹവും വാല്‍സല്യവും നുകര്‍ന്ന്‌ ജീവിക്കട്ടെ. അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നമുക്കവര്‍ക്ക്‌ എത്തിച്ചുകൊടുക്കാം. ഒപ്പം അവരുടെ പഠന-ജീവിതനിലവാരം സമയാസമയങ്ങളില്‍ അന്വേഷിക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും കൗണ്‍സലിംഗും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്‍കുകയും ചെയ്‌ത്‌ അവരെ മുഖ്യധാരയിലേക്കുയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണുണ്ടാവേണ്ടത്‌. അതാണ്‌ ശരിയായ അനാഥ- അഗതി സംരക്ഷണം.

ഈ അഭിപ്രായത്തോട്‌ നൂറ് ശതമാനം യോജിക്കുന്നു.

കുമാരന്‍ | kumaran പറഞ്ഞു...

:)

mukthar udarampoyil പറഞ്ഞു...
@ അങ്കിള്‍,
ഐ എസ് എം, കേരളത്തിലെ മുസ്ലിം നവോദ്ധാന പ്രസ്ഥാനമായ മുജാഹിദ് പ്രസ്ഥാനത്തിന്റെ യുവജന സംഘടന. ഇസ്ലാമിക പ്രബോധനത്തോടൊപ്പം ഒത്തിരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്യുന്നു. ശബാബ് വാരിക ഐ എസ് എം ന്റെ മുഖപത്രമാണ്. പുടവ കുടുംബ മാസികയും ഐ എസ് എമ്മിന് കീഴിലാണ് പ്രസിദ്ധീകരിക്കുന്നത്...

Ithihadu Shubbanil Mujahideen (ISM)

The youth wing of Kerala Nadwathul Mujahideen. In 1966, KNM formed its youth wing named as Ithihadu Shubbanil Mujahideen (ISM), with a view to lead the youth of Kerala in the light of Qur'an.

കോഴിക്കോട് കേന്ദ്ര ഓഫീസ്. മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ പ്രസിഡന്റ്, എന്‍ എം അബ്‌ദുല്‍ ജലീല്‍ ജ.സെക്രട്ടറി. യുവത്വം നന്മക്ക് നവോത്ഥാനത്തിന് എന്ന പ്രമേയവുമായി 2010 ജനുവരിയില്‍ ത്യശൂരില്‍ ഐ എസ് എം സംസ്ഥാന സമ്മേളനം നടക്കും...


Comments

  1. 6 comments: പഴയ പോസ്റ്റില്‍ നിന്ന്...
    ഇവിടെ പുനപ്പോസ്റ്റിംഗാണ്....

    ReplyDelete
  2. പവിത്രമായ അനാഥാലയങ്ങള്‍ക്ക് ജനമനസിലുള്ള സ്ഥാനത്തിനു വിപരീതമായ അവസ്ഥയാണ് അവിടെങ്ങളില്‍ അതിന്‍റെ കാരണം നോവുന്ന മനസ്സറിയാത്ത ,അനാഥത്വത്തിന്റെ വറുതിയുടെ മുഖമറിയാത്ത വാര്‍ഡന്‍മാര്‍ ഉള്ളതാണ് നല്ല ഒരു പോസ്റ്റ്‌ ആശംസകള്‍

    ReplyDelete
  3. mukthar sir kadhakalum chithrangalum jooravunnud kettoo

    ReplyDelete
  4. അടുത്തിരുന്ന് കാണുന്നവനും അകത്തിരുന്ന് മനസിലാക്കുന്നവനും ആയിരം വട്ടം സമ്മതിക്കുന്ന സമുദായം ചിന്ദിക്കേണ്ട വിഷയം കുറഞ്ഞ നാളത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞതിനെ നൊമ്പരത്തോടെ താങ്കള്‍ക്ക് നൂറ് മാര്‍ക് നല്‍കുകയാണ്,ഇപ്പോള്‍ പണ്ടത്തെ പോലേയല്ല ഞങ്ങള്‍ കംബ്യുട്ടറൊക്കെ പടിപ്പിക്കുന്നുണ്ട് തുടങ്ങിയ മഹത്തായ മുപ്പത് കൊല്ലം മെല്ലെപോക്കിനെ കൊണ്ടാടുകയാണ് ചിലര്‍ അതാണോ വേണ്ടത് ,മറക്കാം ഇനിയുള്ളതിനേ എങ്ങിനേ സമൂഹത്തിനും സമുദായത്തിനും ഉപയോകപ്പെടുത്താനാവുന്ന വിതത്തില്‍ രൂപപ്പെടുത്താം എന്ന് ആലോചിക്കുന്നതിനു പകരം വേണ്ടപ്പെട്ടവര്‍ ഒളിച്ചുകളിനടത്തുകയഅണ്,അനാതാലയങ്ങള്‍ മുസ്ലിം സമുദായത്തിന്റെ കരുത്താക്കുവാന്‍ എന്തുകൊണ്ട് നമുക്കാവുന്നില്ല എന്ന് ചിന്ദിക്കേണ്ട സമയം കഴിഞ്ഞിട്ട് നൂറ്റാണ്ടുകളായിട്ടും ഇപ്പൊഴും ഭൂതം കൂടയില്‍ തന്നെ ,വിശദമായി ഇയ്ജിനേകുറിച്ച് എഴുതാനുള്ളതിനാല്‍ പിന്നീടാവാം ഇന്നാണ് താങ്കളെ ശ്രദ്ദയില്‍ പെട്ടത് ,ഈ വിഷയത്തെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ബ്ലോദില്‍ താങ്കളെ സന്ദര്‍ഷിക്കുന്ന ഏറേ പേരുണ്ട് അതിനാല്‍ ഇതൊരു ചര്‍ചാ വിഷയമാക്കാന്‍ വീണ്ടും ഓരമപ്പെടുത്തുക

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.