സുഹൃത്തും ബ്ലോഗറും സിറാജ് പത്രത്തിലെ സബ് എഡിറ്ററുമായ ഹംസ ആലുങ്ങല്‍ നോര്‍ക്കാ റൂട്ട്സ് ഏര്‍പ്പെടുത്തിയ 2010ലെ പ്രവാസി മാധ്യമ പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്നു.
മാനുഷിക പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തനത്തിന് തുടര്‍ച്ചയായി ലഭിച്ചു കൊണ്ടിരിക്കുന്ന അംഗീകാരമാണിത്. എടുത്തു പറയാന്‍ അക്കാദമിക യോഗ്യതകളൊന്നുമില്ലാത്ത ഹംസക്കു കിട്ടുന്ന ഏതൊരംഗീകാരവും ഏറെ സന്തോഷം നല്‍കുന്നതാണ്.
2010 ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ നാലുവരെ സിറാജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച `സ്വപ്ന ഭൂമിയിലെ പുതിയ ചതിക്കുഴികള്‍` എന്ന പരമ്പരക്കാണ് അവാര്‍ഡ്. പത്രമാധ്യമ വിഭാഗത്തില്‍ യാസിര്‍ ഫയാസ് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച `മരുപ്പച്ച തേടി അക്കരയ്ക്ക് രോഗങ്ങളുമായി ഇക്കരയ്ക്ക്` എന്ന ലേഖന പരമ്പരയും അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് ഓരോ അവാര്‍ഡും. പത്രമാധ്യമ വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ച രണ്ടുപേര്‍ക്കായി തുക വീതിച്ചു നല്‍കും.
2009 ജനുവരി ഒന്നുമുതല്‍ 2009 ഡിസംബര്‍ 31 വരെ മലയാള പത്ര/ദൃശ്യ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയതോ സംപ്രേഷണം ചെയ്തതോ ആയ പ്രവാസി മലയാളികളെ സംബന്ധിച്ച ന്യൂസ് ഫീച്ചറുകളാണ് മാധ്യമ പുരസ്കാരത്തിന് പരിഗണിച്ചത്.
ചെറുകഥാ സമാഹാരത്തിനുള്ള 2010 ലെ പ്രവാസി സാഹിത്യ അവാര്‍ഡിന് കനേഡിയന്‍ പ്രവാസിയായ നിര്‍മല എഴുതിയ `നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി` എന്ന കൃതിയും മികച്ച നോവലിനുള്ള അവാര്‍ഡിനായി ബെന്യാമിന്റെ `ആടു ജീവിതവും` തിരഞ്ഞെടുക്കപ്പെട്ടു. 2005 ജനുവരി ഒന്നു മുതല്‍ 2009 ഡിസംബര്‍ 31 വരെയുള്ള അഞ്ച് വര്‍ഷത്തിനിടയില്‍ പ്രസിദ്ധപ്പെടുത്തിയ രചനകളാണ് സാഹിത്യ അവാര്‍ഡിനായി പരിഗണിച്ചത്
എസ് ആര് ശക്തിധരന്, സി ഗൗരീദാസന്‍ നായര്‍, സരിതാ വര്‍മ, കെ രാജഗോപാല്‍, കെ ടി ബാലഭാസ്കരന്‍ എന്നിവരടങ്ങിയ സമിതിയായണ് മാധ്യമ അവാര്‍ഡ് നിശ്ചയിച്ചത്. ഈ മാസം 28ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്യും.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ അഞ്ചച്ചവടി സ്വദേശിയാണ് ഹംസ. എന്റെ അടുത്ത നാട്ടുകാരനും ആത്മാര്‍ഥ സുഹൃത്തും. 1995 മുതല്‍ ആനുകാലികങ്ങളില്‍ അസ്മ എന്ന പെരില്‍ കഥകള്‍ എഴുതിയാണ് ഹംസയുടെ തുടക്കം. അവള്‍ക്ക് ലഭിച്ച പ്രണയലേഖനങ്ങളുടെ ബാഹുല്യം കണ്ട് പേടിച്ച് അസ്മ അപ്രത്യക്ഷമാവുകയും ഹംസ ആലുങ്ങല്‍ എന്ന കഥാകാരന് ജനിക്കുകയും ചെയ്തു.
ഇപ്പോള്‍ സിറാജ് ദിനപത്രത്തിന്റെ കോഴിക്കോട് യൂനിറ്റില്‍ സബ് എഡിറ്റര്‍. പുഴവിളിക്കുന്നു (കഥാ സമാഹാരം), മഴതോരാതെ (നോവല്‍), കലികാലത്തെ കൗമാരങ്ങള്‍, മുറിവേറ്റുവീണവരുടെ സാക്ഷിമൊഴികള്‍, പരിഭവങ്ങളില്ലാതെ (കുട്ടികളുടെ നോവല്‍) എന്നീ പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കുട്ടികളെ സംബന്ധിച്ച മികച്ച അന്വേഷണ പരമ്പരക്കുള്ള അവാര്‍ഡ്, ദേശീയ ശിശു വികസന കൗണ്‍സില്‍ അവാര്‍ഡ്, സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച പത്രപ്രവര്‍ത്തനത്തിനുള്ള പ്രഥമ ഗീവര്‍ഗീസ് ദേവസ്യ മുക്കാടന്‍ അവാര്‍ഡ്, മനുഷ്യാവകാശ സംബന്ധമായ ഏറ്റവും മികച്ച അന്വേഷണ ഫീച്ചറിനുള്ള അസോസിയേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആക്റ്റിന്റെയും സോളിദഡാരിറ്റിയുടെയും അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
പരേതനായ ആലുങ്ങല്‍ അബ്ദുവിന്റെയും ഖദീജയുടെയും മകനാണ്. ബുഷ്റയാണ് ഭാര്യ. മകള്‍ ഫാത്തിഹ ബിഷര്‍.
സുഹൃത്തിന് എല്ലാവിധ അഭിനന്ദനങ്ങളും.
മാനുഷിക പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തനത്തിന് തുടര്‍ച്ചയായി ലഭിച്ചു കൊണ്ടിരിക്കുന്ന അംഗീകാരമാണിത്. എടുത്തു പറയാന്‍ അക്കാദമിക യോഗ്യതകളൊന്നുമില്ലാത്ത ഹംസക്കു കിട്ടുന്ന ഏതൊരംഗീകാരവും ഏറെ സന്തോഷം നല്‍കുന്നതാണ്.
2010 ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ നാലുവരെ സിറാജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച `സ്വപ്ന ഭൂമിയിലെ പുതിയ ചതിക്കുഴികള്‍` എന്ന പരമ്പരക്കാണ് അവാര്‍ഡ്. പത്രമാധ്യമ വിഭാഗത്തില്‍ യാസിര്‍ ഫയാസ് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച `മരുപ്പച്ച തേടി അക്കരയ്ക്ക് രോഗങ്ങളുമായി ഇക്കരയ്ക്ക്` എന്ന ലേഖന പരമ്പരയും അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് ഓരോ അവാര്‍ഡും. പത്രമാധ്യമ വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ച രണ്ടുപേര്‍ക്കായി തുക വീതിച്ചു നല്‍കും.
2009 ജനുവരി ഒന്നുമുതല്‍ 2009 ഡിസംബര്‍ 31 വരെ മലയാള പത്ര/ദൃശ്യ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയതോ സംപ്രേഷണം ചെയ്തതോ ആയ പ്രവാസി മലയാളികളെ സംബന്ധിച്ച ന്യൂസ് ഫീച്ചറുകളാണ് മാധ്യമ പുരസ്കാരത്തിന് പരിഗണിച്ചത്.
ചെറുകഥാ സമാഹാരത്തിനുള്ള 2010 ലെ പ്രവാസി സാഹിത്യ അവാര്‍ഡിന് കനേഡിയന്‍ പ്രവാസിയായ നിര്‍മല എഴുതിയ `നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി` എന്ന കൃതിയും മികച്ച നോവലിനുള്ള അവാര്‍ഡിനായി ബെന്യാമിന്റെ `ആടു ജീവിതവും` തിരഞ്ഞെടുക്കപ്പെട്ടു. 2005 ജനുവരി ഒന്നു മുതല്‍ 2009 ഡിസംബര്‍ 31 വരെയുള്ള അഞ്ച് വര്‍ഷത്തിനിടയില്‍ പ്രസിദ്ധപ്പെടുത്തിയ രചനകളാണ് സാഹിത്യ അവാര്‍ഡിനായി പരിഗണിച്ചത്
എസ് ആര് ശക്തിധരന്, സി ഗൗരീദാസന്‍ നായര്‍, സരിതാ വര്‍മ, കെ രാജഗോപാല്‍, കെ ടി ബാലഭാസ്കരന്‍ എന്നിവരടങ്ങിയ സമിതിയായണ് മാധ്യമ അവാര്‍ഡ് നിശ്ചയിച്ചത്. ഈ മാസം 28ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്യും.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ അഞ്ചച്ചവടി സ്വദേശിയാണ് ഹംസ. എന്റെ അടുത്ത നാട്ടുകാരനും ആത്മാര്‍ഥ സുഹൃത്തും. 1995 മുതല്‍ ആനുകാലികങ്ങളില്‍ അസ്മ എന്ന പെരില്‍ കഥകള്‍ എഴുതിയാണ് ഹംസയുടെ തുടക്കം. അവള്‍ക്ക് ലഭിച്ച പ്രണയലേഖനങ്ങളുടെ ബാഹുല്യം കണ്ട് പേടിച്ച് അസ്മ അപ്രത്യക്ഷമാവുകയും ഹംസ ആലുങ്ങല്‍ എന്ന കഥാകാരന് ജനിക്കുകയും ചെയ്തു.
ഇപ്പോള്‍ സിറാജ് ദിനപത്രത്തിന്റെ കോഴിക്കോട് യൂനിറ്റില്‍ സബ് എഡിറ്റര്‍. പുഴവിളിക്കുന്നു (കഥാ സമാഹാരം), മഴതോരാതെ (നോവല്‍), കലികാലത്തെ കൗമാരങ്ങള്‍, മുറിവേറ്റുവീണവരുടെ സാക്ഷിമൊഴികള്‍, പരിഭവങ്ങളില്ലാതെ (കുട്ടികളുടെ നോവല്‍) എന്നീ പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കുട്ടികളെ സംബന്ധിച്ച മികച്ച അന്വേഷണ പരമ്പരക്കുള്ള അവാര്‍ഡ്, ദേശീയ ശിശു വികസന കൗണ്‍സില്‍ അവാര്‍ഡ്, സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച പത്രപ്രവര്‍ത്തനത്തിനുള്ള പ്രഥമ ഗീവര്‍ഗീസ് ദേവസ്യ മുക്കാടന്‍ അവാര്‍ഡ്, മനുഷ്യാവകാശ സംബന്ധമായ ഏറ്റവും മികച്ച അന്വേഷണ ഫീച്ചറിനുള്ള അസോസിയേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആക്റ്റിന്റെയും സോളിദഡാരിറ്റിയുടെയും അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
പരേതനായ ആലുങ്ങല്‍ അബ്ദുവിന്റെയും ഖദീജയുടെയും മകനാണ്. ബുഷ്റയാണ് ഭാര്യ. മകള്‍ ഫാത്തിഹ ബിഷര്‍.
സുഹൃത്തിന് എല്ലാവിധ അഭിനന്ദനങ്ങളും.
.
ഹംസയുടെ ബ്ലോഗ് >> വിളംബരം
സുഹൃത്തിന് എല്ലാവിധ അഭിനന്ദനങ്ങളും.
ReplyDeleteഅഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍
ReplyDeleteThis comment has been removed by the author.
ReplyDeleteഅഭിനന്ദനങ്ങള്‍....!
ReplyDeleteസര്‍വ്വവിധ ആശംസകളും നേരുന്നു ..
ReplyDeleteഹംസ ആലുങ്ങലിനെപറ്റി മുമ്പ് കേട്ടിട്ടുണ്ട്.ഒരു കയ്യെഴുത്ത് മാസികയിലൂടെ.അഭിനന്ദനങ്ങള്‍ നേരുന്നു.
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDeleteഎല്ലാവിധ അഭിനന്ദനങ്ങളും
ReplyDeleteഅഭിനന്ദങ്ങള്‍....!!!
ReplyDeleteസന്തോഷം
ReplyDeleteabhinandhanangal hamsa bhai
ReplyDeleteഅഭിനന്ദനത്തിന്റെ ആയിരമായിരം പൂച്ചെണ്ടുകള്‍...!
ReplyDeleteഅഭിനന്ദനങ്ങള്‍ ....
ReplyDeleteഅഭിനന്ദനങ്ങള്‍, ഹംസ ആലുങ്കലിനും മറ്റു എല്ലാ വിജയികള്‍ക്കും
ReplyDeleteശ്രീ. ഹംസയ്ക്ക് അഭിവാദനങ്ങള്‍!
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeleteപാവം കഴുതകള്‍ .........
ReplyDeleteആസസകള്......
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeleteനന്നായിട്ടുണ്ട് ആശംസകള്‍
ReplyDelete