Skip to main content

മലപ്പുറത്തിന്റെ വായനയില്‍ ഒരു സ്ത്രീയുടെ ഇടപെടലുകള്‍

രുഗ്മിണി
സ്ത്രീകള്‍ അധികമൊന്നും കടന്നുവരാത്ത മേഖലയാണ് പുസ്തക വില്പന. എന്നാല്‍ മലപ്പുറം കുന്നുമ്മലുള്ള പുസ്തകസരസ്സെന്ന പുസ്തകശാല കഴിഞ്ഞ ഇരുപത് വര്‍ഷമായി നടത്തുന്നത് ഒരു സ്ത്രീയാണ്. ആനക്കയം സ്വദേശിനി രുഗ്മിണി. മലപ്പുറത്തെ ആദ്യ പുസ്തകശാലകളിലൊന്നാണ് കുന്നുമ്മലുള്ള പുസ്തകസരസ്സ്. 1992 മാര്‍ച്ചില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇ.ടി. മുഹമ്മദ് ബഷീറാണ് ഈ പുസ്തകശാല ഉദ്ഘാടനം ചെയ്തത്. രുഗ്മിണിയുടെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് തുടങ്ങിയതാണ് പുസ്തകശാല. ഭര്‍ത്താവ് ജോലിക്കും മക്കള്‍ സ്‌കൂളിലും പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ തനിച്ചാവുന്ന രുഗ്മിണി പുസ്തകശാലയില്‍ ഇരിക്കാന്‍ തയ്യാറായി. ആദ്യം അതൊരു ആശ്വാസമായിരുന്നു. പുസ്തകങ്ങളോടുള്ള ഇഷ്ടവും വായനയിലുള്ള താല്‍പര്യവും ഏറിയപ്പോള്‍ അതൊരു ആവേശമായി. ഒരു വര്‍ഷം കഴിയും മുന്‍പേ പുസ്തകസരസ്സ് രുഗ്മിണി സ്വന്തമാക്കി. സഹായവും പ്രേല്‍സാഹനവുമായി ഡി.ഡി ഓഫീസില്‍ ക്ലാര്‍ക്കായിരുന്ന ചന്ദ്രശേഖരന്‍ കൂടെനിന്നു.


20 വര്‍ഷമായി മലപ്പുറത്തിന്റെ വളര്‍ച്ച കണ്ടും കേട്ടും രുഗ്മിണി തന്റെ പുസ്തകശാലയിലുണ്ട്. അന്ന് മലപ്പുറം ഇത്ര വികസിച്ചിട്ടില്ല. വികസനം വന്നത് വളരെ പെട്ടെന്നായിരുന്നല്ലോ. റോഡ് വീതി കുറവായിരുന്നു. മെയിന്‍ റോഡിലേക്കിറങ്ങി വരുന്ന ചെറുറോഡുകള്‍ അന്ന് ചെറിയ നടവഴികളായിരുന്നു. റോഡുകളെ സജീവമാക്കിയിരുന്നത് മലപ്പുറം കോളജിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ കൂട്ടമായിരുന്നു. മലപ്പുറം കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും കലക്‌ട്രേറ്റിലെ ജോലിക്കാരും പുസ്തകസരസ്സിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു.
 ബഷീറിന്റെയും ഒ.വി.വിജയന്റെയും തകഴിയുടെയും എം ടിയുടെയും ആനന്ദിന്റെയും മുകുന്ദന്റെയുമൊക്കെ പുസ്തകങ്ങള്‍ ചോദിച്ച് ആളുകള്‍ വന്നു. അടുത്തൊന്നും നല്ല പുസ്തകങ്ങള്‍ കിട്ടുന്ന ഇടങ്ങള്‍ വേറെ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പുസ്തകം വാങ്ങാന്‍ അടുത്ത പ്രദേശങ്ങളില്‍ നിന്നും വായനാപ്രേമികള്‍ ഇവിടെയെത്തി. സാധാരണക്കാരായ ധാരാളം നല്ല വായനക്കാര്‍ അന്നുണ്ടായിരുന്നു. 
വെറുമൊരു പുസ്തക വില്‍പനക്കാരി എന്നതിലപ്പുറം നല്ലൊരു വായനക്കാരി കൂടിയാണ് രുഗ്മിണി. എം.ടിയുടെ പുസ്തകങ്ങളാണ് ഇഷ്ടമെങ്കിലും കയ്യില്‍ കിട്ടുന്നതെന്തും വായിക്കും. നല്ല പുസ്തകങ്ങളെക്കുറിച്ച ആധികാരികമായ അറിവുതന്നെ രുഗ്മിണിക്കുണ്ട്. സാഹിത്യത്തിലും സംസ്‌കാരത്തിലും വരുന്ന മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന രുഗ്മിണി വായനയില്‍ വന്നിട്ടുള്ള മാറ്റങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നുണ്ട്. വായനകുറഞ്ഞിട്ടുണ്ടെന്നു മാത്രമല്ല അഭിരുചികളിലുള്ള മാറ്റവും ശ്രദ്ധിക്കേണ്ടതാണെന്നവര്‍ പറയുന്നു. ഇടക്കാലത്ത,് ജീവിതവിജയം നേടാനുള്ള കുറുക്കുവഴികള്‍ അന്വേഷിക്കുന്ന വായനകള്‍ക്കായിരുന്നു പ്രാധാന്യം. ഇപ്പോള്‍ ജീവിതകഥകള്‍ക്കാണു വായനക്കാര്‍. കള്ളന്റെയും ലൈംഗിക തൊഴിലാളിയുടെയും ആത്മകഥകള്‍ പോലുള്ള കൃതികള്‍ നന്നായി വിറ്റുപോകും. വിജ്ഞാന പുസ്‌കകങ്ങള്‍ക്ക് വായനക്കാര്‍ കൂടുന്നുണ്ട്. സര്‍ഗാത്മക വായന കുറയുകയും പരീക്ഷകള്‍ക്കായുള്ള വായന വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാലും ഇപ്പോഴും നല്ല പുസ്തകങ്ങള്‍ തേടിവരുന്നവര്‍ കുറവല്ലെന്നും നല്ല വായന ഇല്ലാതാകില്ലെന്നും അവര്‍ പറയുന്നു. ആത്മീയ പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരേറുന്നുണ്ട്. ഖുര്‍ആന്‍ വിവരണവും മറ്റു വേദ പുസ്തകങ്ങളും വാങ്ങാന്‍ ആളുവരുന്നുണ്ട്. മുസ്‌ലിം സമുദായത്തില്‍പെട്ടവരാണ് ഇത്തരം ഗ്രന്ഥങ്ങളുടെ ആവശ്യക്കാരില്‍ കൂടുതലും. ഹൈന്ദവ- കൃസ്ത്യന്‍ മതഗ്രന്ഥങ്ങളും തേടിയെത്തുന്നത് കൂടുതല്‍ മുസ്‌ലിംകളാണ്. ഭാവി തലമുറക്കുകൂടി ഉപയോഗപ്പെടുന്ന വിലപിടിപ്പുള്ളതും പ്രീപബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്നതുമായ മഹദ് ഗ്രന്ഥങ്ങള്‍ വാങ്ങുന്നവരും ഇന്ന് കൂടുതലാണ്. രുഗ്മിണിക്ക് രണ്ടു പെണ്‍മക്കളാണ്്. സ്‌നിഗ്ദ്ധ, സ്മിത. അധ്യാപികമാരായ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു. ചന്ദ്രശേഖരന്‍ മരിച്ചിട്ട് ഒരു വര്‍ഷമാകുന്നു.

ഒരു നാടിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ വലിയ ഇടപെടലുകള്‍ നടത്താന്‍ പുസ്തകശാലകള്‍ക്കാവും. മലപ്പുറത്തിന്റെ സാംസ്‌കാരിക ഭൂമിയില്‍ ഈ പുസ്തകശാലക്കുള്ള പ്രസക്തിയും അതുതന്നെയാണ്. ഇത് വെറുമൊരു കച്ചവടമായിട്ടല്ല എക്കണോമിക്‌സില്‍ ബിരുദമുള്ള രുഗ്മിണി കാണുന്നത്. ഒരു സാംസ്‌കാരിക പ്രവര്‍ത്തനമായിട്ടു തന്നെയാണ്.


Comments

  1. പ്രസ് ക്ലബിന് മുന്നിലുള്ള കടയല്ലേ?

    ReplyDelete
  2. ഇതൊരു വേറിട്ട സാമ്സ്കാരിക പ്രവര്‍ത്തനം തന്നെ.. അന്യം നിന്ന് കൊണ്ടിരിക്കുന്ന ഒരു വായനാ സംസ്കാരത്തെ പിടിച്ചു നിര്‍ത്താന്‍ ഇത് പോലെയുള്ള രുക്മിനിമാര്‍ ഇനിയും ഉണ്ടാവട്ടെ.. ആശംസകളോടെ..

    ReplyDelete
  3. ദിവിടെ ഇങ്ങനെയൊരു കട ഒണ്ടായിരുന്നല്ലോ..
    ഇനി മലപ്പുറം വരുമ്പോള്‍ തീര്‍ച്ചയായും വാച്ചാം..

    ReplyDelete
  4. നന്ദി.രുഗ്മിണിയെ പരിചയപ്പെടുത്തിയത്തിന്

    ReplyDelete
  5. ഇനി മലപ്പുറത്തു വരുമ്പോൾ നേക്കാം....

    ReplyDelete
  6. ഞാന്‍ പുസ്തകങ്ങള്‍ കാശ് കൊടുത്ത് വാങ്ങി വായിച്ചത് വല്ല മ ച വാരികകള്‍ മാത്രമായതിനാല്‍ അതൊന്നും നോക്കാറില്ലായിരുന്നു.
    അതോണ്ട ഈ പരിചയപ്പെടുത്തല്‍ നന്നായി ട്ടോ. ഇനിയിപ്പോ അതിലെ നടക്കുമ്പോ നോക്കാലോ

    ReplyDelete
  7. നല്ല പരിചയപ്പെടുത്തലിന് ആശംസകള്‍

    ReplyDelete
  8. ഈ പരിചയപ്പെടുത്തൽ നന്നായി. അഭിനന്ദനങ്ങൾ.

    ReplyDelete
  9. രുഗ്മിണിയെ പരിചയപ്പെടുത്തിയത്തിന് നന്ദി.
    ഇവിടെ ഇങ്ങിനെ കണ്ടതില്‍ സന്തോഷമായിട്ടോ.
    കുറെയേറെ വായിക്കാനുണ്ടല്ലോ :-) മുഖ്താറിയനിസം കാലത്തെ അതിജീവിക്കട്ടെ എന്നാശംസിച്ചുകൊള്ളുന്നു.

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.