Skip to main content

ഇംഗ്ലീഷ് എഴുത്തുകാരി. 14 വയസ്സ്.





ഇംഗ്ലീഷ് എഴുത്തിലൂടെ രാജ്യാന്തര പ്രശസ്തിയിലേക്കുയരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഐശ്വര്യ ടി അനീഷിനെക്കുറിച്ച്.

തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ് ഐശ്വര്യ. പതിനാലു വയസ്സുള്ള ഈ പെണ്‍കുട്ടി രാജ്യാന്തരപ്രശസ്തിയിലേക്കുയരുകയാണ്. കൊച്ചുപ്രായത്തിനിടക്ക് നാനൂറിലധികം കവിതകളും മൂന്ന്‌നോവലുകളും നൂറിലധികം ലേഖനങ്ങളും എഴുതിയിട്ടുണ്ട് ഇവള്‍. ഒക്കെ ഇംഗ്ലീഷില്‍. ഇന്ത്യക്ക് പുറത്ത് സ്വന്തമായി വായനക്കാരുള്ള ഓണ്‍ലൈന്‍ എഴുത്തുകാരി. മുതിര്‍ന്ന ഇംഗ്ലീഷ് എഴുത്തുകാരോടൊപ്പം വെബിലും ഇംഗ്ലീഷ് മാഗസിനുകളിലും ശ്രദ്ധേയമായ സ്ഥാനം. 
കുട്ടിത്തമായി എഴുതിത്തള്ളാന്‍ പറ്റാത്ത ചിന്തകളും കാഴ്ചകളും കാഴ്ചപ്പാടുകളുമാണ് ഈ കൊച്ചു എഴുത്തുകാരിയുടെ രചനകളില്‍ മുഴുവനും. സാമൂഹിക പ്രശ്‌നങ്ങളെ തന്റേതായ വീക്ഷണകോണിലൂടെ അവള്‍ സമീപിക്കുന്നുണ്ട്. തന്റെ അനുഭവങ്ങളെയും കാഴ്ചകളെയും ലളിത സുന്ദരമായി അവള്‍ കാവ്യവല്‍ക്കരിക്കുന്നു. ശത്കവും സുന്ദരവുമായ രചനകള്‍. പോയം ഹണ്ടര്‍ സൈറ്റില്‍ എഴുതിയ ഏഴില്‍ അഞ്ചു കവിതകളും ടോപ് 500 പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു. ഇംഗ്ലീഷിലെ മുതിര്‍ന്ന എഴുത്തുകാരുടെ രചനകളെ പിന്തള്ളിയാണ് ഈ അംഗീകാരം.
അലഹബാദിലെ പ്രമുഖ പുസ്തകപ്രസാധക കമ്പനിയായ സൈബര്‍ വിറ്റാണ് ഐശ്വര്യയുടെ കവിതാ സമാഹാരം പുറത്തിറക്കിയിരിക്കുന്നത്.
ദി ക്രസന്റ്‌സമൈല്‍ എന്ന ഈ സമാഹാരത്തില്‍ 41 കവിതകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്കയിലെ കാസാ ഡെ സ്‌നാപ്ഡ്രഗണ്‍ പബ്ലിഷിംഗ് ഹൗസിലെ ചീഫ് എഡിറ്റര്‍ ജാനറ്റ് കെ ബ്രണ്ണനാണ് സൈബര്‍ വിറ്റ് മേധാവി കരുണേഷിന് ഐശ്വര്യയെ പരിചയപ്പെടുത്തുന്നത്. ഓണ്‍ലൈനില്‍ കവിതകള്‍ വായിച്ചാണ് കരുണേഷ് അവരുടെ പുസ്തകമിറക്കാന്‍ തയ്യാറായത്. പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ചിത്രകാരി കൂടിയായ ഐശ്വര്യ തന്നെ.
ഇംഗ്ലീഷ് എഴുത്തുകാരായ മാര്‍ക്ക് ലാന്റ്‌സ് ബര്‍ക്ക്, ജിമ്മിഷാലോ, ജാനറ്റ് കെ ബ്രണ്ണന്‍, ലൂയിസ് ലെവി എന്നിവര്‍ക്കു പുറമെ സച്ചിദാനന്ദനും ഡോ. എന്‍ വി വിശ്വരാജനും സമാഹാരത്തില്‍ ആമുഖക്കുറിപ്പുകളെഴുതിയിട്ടുണ്ട്. 
ഐശ്വര്യയുടെ രചനകള്‍ വായിച്ച ജര്‍മന്‍ പത്രപ്രവര്‍ത്തക ഹറാച്ചി ബി സ്റ്റെയിന്‍ ഐശ്വര്യയെ കാണാന്‍ അവളുടെ വീട്ടില്‍ വന്നു. ഒരാഴ്ച കൂടെതാമസിച്ചാണ് അവര്‍ മടങ്ങിപ്പോയത്. ഫ്രാന്‍സില്‍ നിന്നുള്ള ഇമ്മാനുവല്‍, തിബൗഡ് എന്നീ ഭാഷാഗവേഷകരും ഐശ്വര്യയെ കാണാനെത്തിയിരുന്നു. ബംഗ്ലാദേശ് എഴുത്തുകാരന്‍ ബാസിം അല്‍ അഊദ ഐശ്വര്യയുടെ കവിതകള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തി.
മെക്‌സിക്കോയിലെ ഒരു പബ്ലിഷിംഗ് കമ്പനി പുസ്തകമിറക്കാന്‍ തയ്യാറായിട്ടുണ്ട്. കാലിഫോര്‍ണിയയിലെ ഒരു പബ്ലിഷിംഗ് കമ്പനി പുറത്തിറക്കുന്ന കഥകളുടെ സമാഹാരം അച്ചടിയിലാണ്.
ഹരിപ്പാടിനടുത്ത് ആറാട്ടുപുഴ മംഗലത്ത് മാവനാല്‍പുതുവല്‍ വീട്ടില്‍ അനീഷ് രാജിന്റെയും താരാഭായിയുടെയും മകളാണ് ഐശ്വര്യ. തീരഗ്രാമത്തിന്റെ പച്ചപ്പില്‍ നിന്ന് ഓണ്‍ലൈന്‍ എഴുത്തിന്റെ സാധ്യതകളെ ഗുണപരമായി ഉപയോഗപ്പെടുത്തി ലോക സാഹിത്യത്തിലേക്ക് കടന്നുകയറുകയാണ് ഈ മിടുക്കി. 
നഴ്‌സറിക്ലാസില്‍ പഠിക്കുമ്പോള്‍ നേരം വൈകി വന്ന തിന് പുറത്തുപോകാന്‍ അധ്യാപിക ഇംഗ്ലീഷില്‍ പറഞ്ഞത് മനസ്സിലാവാതെ നിന്ന തന്നെ കുട്ടികള്‍ പരിഹസിച്ച് ചിരിച്ചു. മാനസികമായി തളര്‍ന്ന ഐശ്വര്യ വീട്ടില്‍ വന്ന് കുറെ കരഞ്ഞു. ഇംഗ്ലീഷ് അറിയാത്തതിനാലാണ് താന്‍ പരിഹസിക്കപ്പെട്ടതെന്ന തിരിച്ചറിവ് എങ്ങനെയും ഇംഗ്ലീഷ് പഠിക്കുക എന്ന വാശിയായി വളര്‍ന്നു. കാര്‍ട്ടൂണുകള്‍ കണ്ടും അതിലെ സംസാരങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചും അവ അനുകരിച്ചും കൊച്ചു പുസ്തകങ്ങള്‍ വായിച്ചും ഐശ്വര്യ ചെറുപ്രായത്തിലേ ഇംഗ്ലീഷ് ഭാഷയെ കീഴടക്കുകയായിരുന്നു. ഇന്റര്‍നെറ്റ് സൗഹൃദങ്ങളെയും വായനയെയും തന്റെ ഭാഷാശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ അറിവുകളും അനുഭവങ്ങളും ആര്‍ജിക്കുന്നതിനും അവള്‍ ഉപയോഗപ്പെടുത്തി. കുറച്ചു കാലം സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിലും പോയി. ഭാഷയെ വശപ്പെടുത്തിയെടുത്തപ്പോള്‍ എഴുത്ത് അനായാസമായി. വാക്കുകള്‍ക്ക് മുട്ടില്ലാതായി. 
മൂന്നാമത്തെ വയസ്സിലാണ് ആദ്യ കവിത എഴുതുന്നത്. മലയാളത്തിലൊരു പൂമ്പാറ്റക്കവിത. ലോസ്റ്റ്ഇന്‍ വിന്റര്‍ എന്ന ആദ്യ നോവലെഴുതുമ്പോള്‍ ഏഴ് വയസ്സ്.
സാമൂഹിക പ്രശ്‌നങ്ങളെ അധികരിച്ചെഴുതിയ ദ 9.30 ട്രെയിന്‍ ടു ഹെവന്‍, തീവ്രവാദം വിഷയമാക്കി എഴുതിയ ടിന്‍സണ്‍ ഡൗണ്‍ എന്നിവയാണ് മറ്റു നോവലുകള്‍. 
യുനസ്‌കോയും ശാന്തിഗിരി ആശ്രമവും സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ലോര്‍ഡ് മോംഗ്ടണ്‍ യാതെരു മുന്നറിയിപ്പുമില്ലാതെയാണ് ഐശ്വര്യയുടെ കവിതകളെക്കുറിച്ച് സംസാരിച്ചത്. ഐശ്വര്യ അദ്ദേഹവുമായി ഇപ്പോഴും ഓണ്‍ലൈനില്‍ ശാസ്ത്രീയ സംവാദങ്ങള്‍ നടത്താറുണ്ട്. അതേ സെമിനാറില്‍ ഐശ്വര്യയുടെ പ്രഭാഷണം കേട്ട മിഡില്‍ ഈസ്റ്റ് ഗാന്ധിയന്‍ മുബാറക്, തനിക്കു കിട്ടിയ മെമന്റോ അവള്‍ക്ക് സമ്മാനിക്കുകയുണ്ടായി. തനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഐശ്വര്യ ഇതിനെ കാണുന്നു. 
അമേരിക്കന്‍ സുഹൃത്തായ 82കാരന്‍ ലൂയി ലെവിയാണ് ഐശ്വര്യയുടെ എഴുത്തുകളുടെ ആദ്യ വായനക്കാരന്‍. തെറ്റുകള്‍ തിരുത്തി എഴുത്തുകള്‍ സുന്ദരമാക്കാന്‍ അദ്ദേഹം സഹായിക്കുന്നു.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഐശ്വര്യ മുന്‍രാഷ്ട്രപതി അബ്ദുല്‍ കലാമിനൊരു കത്തെഴുതി. കൂടെ തന്റെ കവിതകളും വെച്ചു. അദ്ദേഹം മറുപടി അയച്ചു. വിശദമായിത്തന്നെ. എങ്ങനെ എഴുതണം. എന്തെഴുതണം. എന്ത് വായിക്കണം. എന്തൊക്കെ ശ്രദ്ധിക്കണം. ആ കത്ത് അവള്‍ക്ക് ആത്മവിശ്വാസവും  ദിശാബോധവും പകരുന്നതായിരുന്നു. ആ കത്ത് ഐശ്വര്യയെ വല്ലാതെ സ്വാധീനിച്ചു. എഴുത്തിലും നടപ്പിലും. ഒരു ബഹിരാകാശ ഗവേഷക ആയിത്തീരണമെന്ന ആഗ്രഹം പോലും ആ പ്രചോദനത്തില്‍ നിന്നുണ്ടായതാണ്.
വീട്ടില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് നടത്തുന്നുണ്ട് ഐശ്വര്യ. തന്നേക്കാള്‍ പ്രായമുള്ളവരും ഉയര്‍ന്ന ഉദ്യോഗസ്ഥരും അവളുടെ വിദ്യാര്‍ഥികളാണ്. ഇംഗ്ലീഷിനു പുറമെ ഹിന്ദിയും സ്പാനിഷും  ഫ്രഞ്ചും ഇറ്റാലിയനും ജര്‍മനും റഷ്യനും തമിഴും അറിയാം. കൂടുതല്‍ പഠനത്തിന് ഓണ്‍ലൈന്‍ സൗഹൃദത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 
 ലയണ്‍സ് എക്‌സലന്‍സ് അവാര്‍ഡിനു പുറമെ പ്രായം കുറഞ്ഞ എഴുത്തുകാര്‍ക്കുള്ള അന്തര്‍ദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ ഐശ്വര്യയെത്തേടി വന്നിട്ടുണ്ട്. അമേരിക്കന്‍ കോണ്‍സിലേറ്റ് ചെന്നൈയില്‍ നടത്തിയ ബ്രേവ് ന്യൂ വോയ്‌സ് ഓഫ് ചെന്നൈ 2010 മല്‍സരത്തില്‍ ഒന്നാം സ്ഥാനവും ഐശ്വര്യക്കായിരുന്നു.  അമേരിക്കയില്‍ പ്രസിദ്ധീകരിക്കുന്ന ആഴ്ചവട്ടത്തില്‍ കോളമിസ്റ്റാണ് ഈ എഴുത്തുകാരി.
www.poemhunter.com, www.triond.com/users/Aiswarya+T+Anish എന്നീ വെബ്‌സൈറ്റുകളിലാണ് ഐശ്വര്യ എഴുതിക്കൊണ്ടിരിക്കുന്നത്.  www.JBStillwater.com  എന്ന സൈറ്റില്‍ ഏറ്റവും പ്രായം കുറഞ്ഞ ഗസ്റ്റ് എഴുത്തുകാരിയാണ് ഐശ്വര്യ. 
ഐശ്വര്യയുടെ ഫോണ്‍: 9526694624. ഇ മെയില്‍: aiswarya.t.anish@hotmail.com 
.
വര്‍ത്തമാനം ആഴ്ചപ്പതിപ്പ് ( ഏപ്രില്‍ 29)

Comments

  1. ഇങ്ങനെ ഒരു പ്രതിഭയെ പരിചയപ്പെടുത്തിയതിനു നന്ദി നോക്കട്ടെ അവരുടെ എഴുത്തുകള്‍....

    ReplyDelete
  2. പ്രതിഭാശാലിയായ കുട്ടി കവിയെ പരിചയ പ്പെടുത്തിയതിന് നന്ദി ആശംസകള്‍ നേരുന്നു ഈ കുട്ടികവിക്കും പ്രാര്‍ത്ഥനയോടെ ഒരു കുഞ്ഞു മയില്‍പീലി

    ReplyDelete
  3. നന്നായിട്ടുണ്ട്. ഇത് മറ്റാര്‍ക്കും തോന്നാത്ത ഒരു കാര്യമാണ്. അവലോകനം ഗംഭീരമായിരിക്കുന്നു. എഴുത്തിന്‍റെ ലോകത്ത് പുതിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  4. വളരെ നന്നായി പരിചയപെടുത്തി. നന്ദി.

    ReplyDelete

Post a Comment

Popular posts from this blog

അങ്ങനെ ഒരു നോമ്പുകാലത്ത്‌

എ ട്ടുപത്തുകൊല്ലം മുമ്പൊരു നോമ്പുകാലം.അഞ്ചാമത്തെ നോമ്പ്‌. മഗ്‌രിബ്‌ നമസ്‌കരിച്ച്‌ ഫ്രാന്‍സിസ്‌ റോഡിലെ ഉമര്‍ മസ്‌ജിദില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കുശലാന്വേഷത്തിനെത്തിയ മനുഷ്യന്‍. ``ഇങ്ങട്ട്‌ ബരീന്നും.... ഞമ്മക്കിന്ന്‌ പൊരീല്‌ കൂടാം...'' അയാളെന്റെ കയ്യുംപിടിച്ചു നടന്നു. ``ഹോട്ടലീന്നാണോ എന്നും'' ``ങ്‌ഹാ...'' ``ഇങ്ങക്ക്‌ എന്നും പൊരീല്‌ പോരാല്ലോ... മഗ്‌രിബിനിവ്‌ടെ വന്നാമതി. ഞാന്‌ണ്ടാവും...'' നടക്കുമ്പോള്‍ ഹൃദയത്തില്‍ ആനന്ദം. സന്തോഷം. ദൈവത്തിന്‌ സ്‌തുതി. നന്നായൊന്നു ഭക്ഷണം കഴിച്ചിട്ട്‌ ദിവസങ്ങളായി. റമദാന്‍ തുടങ്ങുന്നതിനും മുമ്പേ എനിക്കു നോമ്പുകാലം. കയ്യില്‍ അഞ്ചുപൈസയില്ല. കുറ്റിച്ചിറ മദ്‌റസയിലാണു ജോലി. അവിടെയാണ്‌ താമസം. നാനൂറു രൂപയാണ്‌ മാസശമ്പളം. പകല്‍ പഠനം. കോഴിക്കോട്‌ യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍. ഭക്ഷണത്തിനു മുട്ടിയാല്‍ ഹോട്ടല്‍ തന്നെ ശരണം. കയ്യില്‍ പണമില്ലെങ്കില്‍..!? ചിത്രകലാ പഠനം, ഫീസ്‌, പഠനസാമഗ്രികള്‍, ഭക്ഷണം, അല്ലറചില്ലറ ചെലവുകള്‍... ഒക്കെ ഈ നാനൂറില്‍ നിന്നു കഴിയണം. മിക്ക ദിവസവും പട്ടിണി. അല്ലാഹു വെള്ളം സൃഷ്‌ടിച്ചില്ലായിരുന്...

പോ... പോ... ബൃര്‍ര്‍ര്‍...!

ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച്‌ സ്ഥലവും അതിലൊരു തറയും ഉപ്പക്ക്‌ സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്‍ത്ത്‌ വെച്ചിരുന്നു. പട്ടികയും കഴുക്കോലും ഉത്തരവുമൊക്കെയായി കുറച്ച്‌ മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പുരകെട്ടാനൊരുങ്ങി നില്‍ക്കുമ്പോഴാണ്‌ ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട്‌ മദ്‌റസയിലേക്ക്‌ മാറിയത്‌. അവിടെ അടുത്തു തന്നെ താമസിക്കാനൊരു പുരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്‌. മുമ്പ്‌ വാടകക്ക്‌ കൊടുത്തിരുന്നതാണ്‌. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്‌താദല്ലെ. വാടകയൊന്നും തരേണ്ടന്ന്‌ പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്‌. അടുത്ത പുരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്നാളൊരു പാവത്താനായിരുന്നു. പീക്കിരിചെക്കന്‍. ഞാനൊന്നു തോണ്ടിയാല്‍ മാനം മുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന്‍ കുഞ്ഞിമോന്‍ ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്‌. അവന്‍ കിള്ളക്കുട്ടിയാണ്‌. ...

എരണംകെട്ട ഒരു അനോണിയും ചില ഹോട്ട് ലിങ്കുകളും!

'അന്‍‌വര്‍' മുസ്ലിം വിരുദ്ധമാകുന്നത് അങ്ങനെയൊക്കെയാണ്! എന്ന പോസ്റ്റ് ഏതോ തന്തയില്ലാത്ത അനോണിക്ക് ക്ഷ പിടിച്ചിരിക്കുന്നു. കുറെ നാളായി അവന്‍ കമന്റ് ബോക്സില്‍ അവന്റെ .......ടെ സിനിമാ പരസ്യങ്ങള്‍ പതിപ്പിച്ചു കൊണ്ടിരിക്കുന്നു. താന്‍ എന്നും കാണാറുള്ള ചില സൈറ്റുകളുടെ ലിങ്കുകളാണ് പഹയന്‍ എനിക്ക് കമന്റായി നല്‍കിക്കൊണ്ടിരിക്കുന്നത്. ഭാഗ്യത്തിന് കമന്റുകളെല്ലാം ചെന്ന് സ്പാമില്‍ വീണതു കൊണ്ട് മാനം പോകാതെ കഴിച്ചിലായിക്കൊണ്ടിരിക്കെ, ഇന്നു രാവിലെ മെയില്‍ തുറന്നതും കണി അതായിരുന്നു. പഹയന്റെ ഒരൊന്നൊന്നര ലിങ്ക്. ചില്ലറ സൈറ്റുകളിലേക്കുള്ള വഴികളല്ല, ഇവന്‍ കാണിച്ചു തരുന്നത്, ഒക്കെ ഗംഭീരന്‍ സൈറ്റുകള്‍. സൗജന്യമായി കാണാനും ആസ്വദിക്കാനും പറ്റുന്ന ചൂടന്‍ ചിത്രങ്ങളും വീഡിയോകളും.. പഹയനെ സമ്മതിക്കണം. ഈ എരണം കെട്ട അനോണിക്ക് ഈ കമന്റലുകള്‍ നല്‍കുന്ന ആത്മസംതൃപ്തി ഞാന്‍ മനസ്സിലാക്കുന്നുണ്ട്. മനോരോഗികളോട് എനിക്ക് സഹതാപമാണ്. പക്ഷേ എന്തു ചെയ്യാം, നിരവധി മാന്യന്മാര്‍ എന്റെ ബ്ലോഗില്‍ ദിവസവും വന്നു പോകുന്നുണ്ട്. അതിനാല്‍ എന്നോട് ക്ഷമിക്കുക. അനോണിമാര്‍ക്ക് വിലക്ക് കല്പ്പിച്ചാലോ എന്ന് ഈ മണുങ്ങൂസ് അനോണിയുടെ കമന്റുകള്...